സദ്ഗുരു ശ്രീ അനിരുദ്ധന്റെ ഭാവലോകത്തിൽ നിന്ന് - പാർവതീദേവിയുടെ നവദുർഗ്ഗാ രൂപങ്ങളുടെ പരിചയം - ഭാഗം 6


സദ്ഗുരു ശ്രീ അനിരുദ്ധന്റെ ഭാവലോകത്തിൽ നിന്ന് - പാർവതീദേവിയുടെ നവദുർഗ്ഗാ രൂപങ്ങളുടെ പരിചയം - ഭാഗം 6

സന്ദർഭം - സദ്ഗുരു ശ്രീ അനിരുദ്ധ ബാപുവിൻ്റെ ദൈനംദിന ‘പ്രത്യക്ഷ’യിലെ ‘തുളസിപത്ര’ എന്ന മുഖപ്രസംഗ പരമ്പരയിലെ മുഖപ്രസംഗം നമ്പർ 1390, 1391.

സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തുളസിപത്ര - 1390 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,

ബ്രഹ്മവാദിനി ലോപമുദ്രയുടെ സംസാരം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ, ബ്രഹ്മർഷി കാത്യായനൻ്റെ ഭാര്യയായ മഹാമതി ‘കൃതി' ('രാജർഷി'ക്ക് സമാന്തരമായി 'രാജയോഗിനി' എന്നതുപോലെ, 'മഹർഷി'ക്ക് സമാന്തരമായി 'മഹാമതി') അവിടേക്ക് ഓടിവന്നു. അവൾ തൻ്റെ തപസ്സിൽ നിന്ന് എഴുന്നേറ്റുവന്നതായിരുന്നു.

തൻ്റെ ഓമന മകളെ ഒന്ന് കാണണമായിരുന്നു അവൾക്ക്. കാരണം, ദിവസവും അവളെ കാണുന്നത് കൃതിക്ക് സാധ്യമായിരുന്നില്ല - കാരണം അവൾ 'ബ്രഹ്മവാദിനി' ആയിരുന്നില്ല.

കൃതിയുടെ ആവേശം കണ്ട് ബ്രഹ്മവാദിനി ലോപമുദ്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "നോക്കൂ! കൈലാസത്തിൽ ഇതുവരെ ഇത്രയും സംഭവങ്ങൾ നടന്നു. നവദുർഗ്ഗയുടെ അഞ്ച് രൂപങ്ങളും പ്രത്യക്ഷപ്പെട്ടു. എന്നിട്ടും, ഈ മഹാമതി കൃതിയുടെ തപസ്സ് ഉപേക്ഷിച്ചില്ല. 

പക്ഷേ, അവളുടെ ഒരേയൊരു ഓമന മകളായ നവദുർഗ്ഗാ കാത്യായനി ഇവിടെയെത്തി, ഈ സംഭവം മാത്രം മഹാമതി കൃതിയെ തപസ്സിൽ നിന്ന് ഉണർത്തി.

ഹേ മഹർഷിമാരേ! ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു - ഈ രീതിയിൽ, സ്വന്തം കുടുംബത്തിനുവേണ്ടി തപസ്സ് ഭംഗം വരുത്തി  ഇവിടെ വന്ന ഈ മഹാമതി കൃതിക്ക് ഇനി 'ബ്രഹ്മവാദിനി'യാകാൻ കഴിയുമോ?

കാരണം, ഈ തപസ്സിലൂടെയാണ് അവൾക്ക് ബ്രഹ്മവാദിനിയാകാൻ കഴിയുമായിരുന്നത്, ഇത് സാക്ഷാൽ ആദിമാതാവിൻ്റെയും, ത്രിവിക്രമൻ്റെയും പദ്ധതിയായിരുന്നു."

അവിടെ സന്നിഹിതരായിരുന്ന എല്ലാവരും ഈ ചോദ്യത്തിൽ പൂർണ്ണമായും ആശയക്കുഴപ്പത്തിലായി. ആർക്കും ശരിയായ ഒരു ഉത്തരം തോന്നിയില്ല.

ഇത് കണ്ടപ്പോൾ ബ്രഹ്മവാദിനി ലോപമുദ്ര പറഞ്ഞു, "ഹേ മക്കളേ! ഇതിനുള്ള ഉത്തരം നമുക്ക് ഉടൻ ലഭിക്കും. നമുക്ക് കുറച്ച് കാത്തിരിക്കാം."

എന്നാൽ, മഹാമതി കൃതിക്ക് ലോപമുദ്രയുടെ ചോദ്യം കേൾക്കാൻ കഴിഞ്ഞില്ല. കൃതി, ഭഗവതി കാത്യായനിയെ മാത്രം അനിമിഷ നേത്രങ്ങളോടെ നോക്കിക്കൊണ്ടിരുന്നു.

കൃതി കൈകളും കൂപ്പിയിരുന്നില്ല.

കൃതി മകളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് പോയതുമില്ല.

കൃതി തൻ്റെ മകളോട് ഒന്നും സംസാരിച്ചില്ല.

എന്നാൽ, കൃതിയുടെ മുഖത്ത് അത്യധികം സംതൃപ്തി വിടർന്നു.

അതേ സമയം, ഭഗവതി കാത്യായനി ബാലരൂപം ധരിച്ച്, സിംഹത്തിൽ നിന്ന് ചാടി ഇറങ്ങി, ഓടിച്ചെന്ന് തൻ്റെ മാനുഷിക മാതാവിൻ്റെ - കൃതിയുടെ - മടിയിൽ മുറുകെ കെട്ടിപ്പിടിച്ചു.

ഇപ്പോൾ, കൃതി ബാലകാത്യായനിയെ തൻ്റെ മാറിൽ മുറുകെ പിടിച്ചുകൊണ്ട്, മകളുടെ കവിളുകളിൽ വീണ്ടും വീണ്ടും ചുംബിക്കുകയും, അവളുടെ തലമുടിയിൽ കൂടി കൈ ഓടിക്കുകയും ചെയ്തു.

ബാലകാത്യായനിയും 'അംബ! അംബ!' (എൻ്റെ അമ്മ, എൻ്റെ അമ്മ) എന്ന് വീണ്ടും വീണ്ടും പറഞ്ഞ്, അമ്മയുടെ മാറിൽ അത്യധികം തൃപ്തിയോടെ വിശ്രമിച്ചു.

എന്നാൽ, ഒരു നിമിഷം മഹാമതി കൃതിയുടെ കണ്ണുകളിൽ നിന്ന് രണ്ട് കണ്ണീർത്തുള്ളികൾ മാത്രം അടർന്നു വീണു, അവയെ ഉടൻ തന്നെ ബാലകാത്യായനി തൻ്റെ ശിരസ്സിൽ ഏറ്റെടുത്തു.

അടുത്ത നിമിഷത്തിൽ, രാജർഷി ശശിഭൂഷണൻ്റെ ജീവിതത്തിൽ കുറച്ചു മുൻപ് സംഭവിച്ചതുപോലെയും, അദ്ദേഹം 'ബ്രഹ്മർഷി' ആയതുപോലെയും, ഏതാണ്ട് അതുപോലെതന്നെ സംഭവിച്ചുകൊണ്ടിരുന്നു.

സന്നിഹിതരായിരുന്ന ബ്രഹ്മർഷികളും, ബ്രഹ്മവാദിനികളും കൈയ്യടിച്ച്, ഈ അതുല്യമായ അമ്മ-മകൾ ജോഡിക്കു മേൽ, പുഷ്പവർഷം തുടങ്ങി.

ഭഗവാൻ ത്രിവിക്രമൻ പ്രഖ്യാപിച്ചു, "ഹേ കൃതി! നീ ചെയ്തുകൊണ്ടിരുന്ന തപസ്സ് , ഇപ്പോഴത്തെ ഈ പ്രവൃത്തിയെക്കാൾ വളരെ നിസ്സാരമാണ്.

അതുകൊണ്ടുതന്നെ, നീ സ്വന്തം അധികാരത്താലും, ആദിമാതാവിൻ്റെ കൃപയാലും 'ബ്രഹ്മവാദിനി'യായിരിക്കുന്നു."

അതേ നിമിഷം, നവബ്രഹ്മവാദിനി കൃതിയുടെ ശിരസ്സിൽ, മകൾ കാത്യായനി ചുംബിച്ചു.

അതേ നിമിഷം, ബാലരൂപത്തിലുള്ള കാത്യായനി അതായത് കന്യാകാത്യായനി തൻ്റെ 'ഭഗവതി' രൂപത്തിൽ സിംഹാരൂഢയായി കാണപ്പെട്ടു.

പുതിയ ബ്രഹ്മവാദിനി കൃതി, ബോധം വന്നപ്പോൾ, രണ്ട് കൈകളും കൂപ്പി ആറാമത്തെ നവദുർഗ്ഗയായ കാത്യായനിയുടെ സ്തോത്രം പാടാൻ തുടങ്ങി.

ഈ മനോഹരമായ കാഴ്ച കണ്ടുകൊണ്ടിരുന്ന എല്ലാവരെയും ബ്രഹ്മവാദിനി ലോപമുദ്ര ബോധത്തിലേക്കു കൊണ്ടുവന്ന് സംസാരിക്കാൻ തുടങ്ങി, "ശാംഭവീവിദ്യയുടെ പതിനൊന്നാമത്തെയും, പന്ത്രണ്ടാമത്തെയും പടികളിൽ (കക്ഷയിൽ) ഒമ്പതാമത്തെയും, പത്താമത്തെയും പടികളിൽ അസുരമുക്തമാക്കിയ നമ്മുടെ മനസ്സിലുള്ള വാത്സല്യം, സ്നേഹം, അനുകമ്പ, സഹാനുഭൂതി, ദയ, കരുണ, നിസ്വാർത്ഥമായി മറ്റൊരാൾക്ക് സഹായം ചെയ്യുന്ന പ്രവൃത്തി, തുടങ്ങിയ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കണം, അവയെ വളർത്തണം, ഈ തത്വങ്ങളെല്ലാം നമ്മുടെ ജീവിതത്തിൻ്റെ സ്വാഭാവിക ഭാഗമാക്കാൻ, തപസ്സ് ചെയ്യണം.

മറ്റൊരാളുടെ മനസ്സിനെ അനാവശ്യമായി വേദനിപ്പിക്കുക, മറ്റൊരാളോട് സഹാനുഭൂതി ഇല്ലാതിരിക്കുക, ദയയും കരുണയുമുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയുമെങ്കിലും അങ്ങനെ ചെയ്യാതിരിക്കുക, തുടങ്ങിയ കാര്യങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിക്കണം.

ഇവയെല്ലാം യാഥാർത്ഥ്യമാക്കുന്ന ആദിമാതാവിൻ്റെ ശക്തിയാണ്, ആറാമത്തെ നവദുർഗ്ഗാ കാത്യായനി.

അതുകൊണ്ടാണ് അവൾ ഒരു പാവനയായ, എന്നാൽ സാധാരണ സ്ത്രീയുടെ ഉദരത്തിൽ ജനിച്ചത് - അവളുടെ പേര് തന്നെ കൃതി എന്നാണ്.

ഈ ആറാമത്തെ നവദുർഗ്ഗാ കാത്യായനി ബ്രഹ്മവാദിനി കൃതിയുടെ മകളാണ്.

അതെ! കാത്യായനിയുടെ ജനനസമയത്തും, കൃതി ബ്രഹ്മവാദിനി തന്നെയായിരുന്നു.

ബ്രഹ്മർഷി കാത്യായനൻ്റെ തപസ്സിന് കൂട്ടാകാൻ - അതായത് തൻ്റെ ഉദരത്തിൽ ഭഗവതി 'മകളായി' വരാൻ വേണ്ടി അവൾ തൻ്റെ 'ബ്രഹ്മവാദിനി' പദവി ഉപേക്ഷിച്ചിരുന്നു.

ഹേ ജനങ്ങളേ! 'പാവനവും, ശ്രേഷ്ഠവും, ഉചിതവുമായ മാതൃത്വം' തന്നെയാണ് ഏറ്റവും വലിയ തപസ്സ്."

ബാപ്പു തുടർന്ന് തുളസിപത്ര - 1391 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,

ബ്രഹ്മവാദിനി ലോപമുദ്ര മാതൃവാത്സല്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, അഗസ്ത്യപുത്രനായ ബ്രഹ്മർഷി കത. തൻ്റെ മരുമകൾ കൃതിയുടെ അടുത്ത് വന്നുനിന്നു, മറുവശത്ത്, കതയുടെ ഭാര്യയായ ബ്രഹ്മവാദിനി കാന്തിയും അവിടെയെത്തി.

ബ്രഹ്മർഷി കതയും, ബ്രഹ്മവാദിനി കാന്തിയും ഇരുവരും വികാരഭരിതയായി, തൻ്റെ മരുമകളെ, വളരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു. ബ്രഹ്മവാദിനി കാന്തി ബ്രഹ്മർഷി കശ്യപൻ്റെ മകളാണ്.

കാന്തി കൃതിയുടെ കൈ തൻ്റെ കൈയിൽ പിടിച്ച് അവളോട് പറഞ്ഞു, "ഹേ മകളേ! എനിക്ക് എട്ട് ആൺമക്കൾ മാത്രമേ ജനിച്ചുള്ളൂ, പക്ഷേ ഒരു മകളും ജനിച്ചില്ല. അതിനാൽ, മകൾ നൽകുന്ന സുഖത്തിന്റെ ആഗ്രഹം, എൻ്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു, ഈ ആഗ്രഹം കാരണം എനിക്ക് 'മഹാമതി'യിൽ നിന്ന് 'ബ്രഹ്മവാദിനി' ആകാൻ കഴിഞ്ഞില്ല, ഇത് എനിക്ക് അച്ഛൻ കശ്യപനും, അഗസ്ത്യനും പറഞ്ഞിട്ടും, മകളുടെ സന്തോഷം ഉപേക്ഷിക്കാൻ, എൻ്റെ മനസ്സ് ഒട്ടും തയ്യാറായിരുന്നില്ല.

എന്നാൽ, എൻ്റെ മൂത്ത മകൻ കാത്യായനനുമായി നിൻ്റെ വിവാഹം കഴിഞ്ഞപ്പോൾ, നീ ഞങ്ങളുടെ ആശ്രമത്തിൽ താമസിക്കാൻ തുടങ്ങിയപ്പോൾ, അന്നു മുതൽ നീ നിൻ്റെ സ്നേഹം കൊണ്ട് എനിക്ക്  മകളുടെ സന്തോഷം നൽകി, അങ്ങനെ മകളുടെ സന്തോഷത്തിൽ സംതൃപ്തയായ ഞാൻ പിന്നീട് 'ബ്രഹ്മവാദിനി'യായി."

ഇപ്പോൾ ബ്രഹ്മർഷി കത സംസാരിക്കാൻ തുടങ്ങി, "ഹേ മരുമകളേ കൃതി! നീ ശരിക്കും ധന്യയാണ്, ഞങ്ങളുടെ കുലത്തെയും നീ ധന്യമാക്കി.

ഹേ മകനേ കാത്യായനാ! നിൻ്റെയും നിൻ്റെ ഭാര്യയുടെയും വാത്സല്യഭക്തി അപരിമിതമാണ്; അല്ലെങ്കിൽ അതുല്യമാണ്. ആരാണോ നിങ്ങളുടെ ആരാധനാമൂർത്തി, അവളെത്തന്നെ നിങ്ങൾ 'മകളായി' നേടിയെടുത്തു, അവളെ ഒരു സന്താനത്തെപ്പോലെ  വളർത്തുന്നതിനോടൊപ്പം, നിങ്ങൾ ഇരുവരും അവളുടെ ഉപാസനയും ദൃഢമായി ചെയ്തിരുന്നു, ഇപ്പോഴും ചെയ്യുന്നു.

ഹേ പിതാക്കന്മാരേ അഗസ്ത്യരേ, കശ്യപരേ! നിങ്ങൾ ശ്രേഷ്ഠരാണ്. നിങ്ങൾ ജ്യേഷ്ഠരാണ്. വാത്സല്യഭക്തിയാണ് യഥാർത്ഥ മധുരഭക്തി എന്ന് നിങ്ങൾക്കിരുവർക്കും നന്നായി അറിയാം, അങ്ങനെയുള്ള ഈ യഥാർത്ഥ മധുരഭക്തി, എല്ലാ സ്ഥലങ്ങളിലും പ്രചരിക്കേണ്ടത് ദ്വാപരയുഗത്തിൻ്റെയും, കലിയുഗത്തിൻ്റെയും അനിവാര്യമായ ആവശ്യമാണ്.

ഇതിനായി ഞാനും എൻ്റെ ഭാര്യയും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് കുറച്ച് ഉപദേശവും ആജ്ഞയും നൽകണം."

ഇപ്പോൾ, ബ്രഹ്മർഷി അഗസ്ത്യനും, ബ്രഹ്മർഷി കശ്യപനും തങ്ങളുടെ ധർമ്മപത്നിമാരോടൊപ്പം, തങ്ങളുടെ മക്കളുടെ അരികിൽ വന്നുനിന്നു, ആ നാലുപേരും ആദിമാതാ ശ്രീവിദ്യയോടും, ത്രിവിക്രമനോടും ഇതേ ചോദ്യം ചോദിച്ചു.

ഭഗവാൻ ത്രിവിക്രമൻ ഇപ്പോൾ ഏകാമുഖ രൂപം ധരിച്ച് ആ നാലുപേരോടും അത്യധികം വിനയത്തോടും സ്നേഹത്തോടും കൂടി പറഞ്ഞു,

"നിങ്ങളുടെ നാലുപേരുടെയും അറിവു൦, ഭക്തിയും അപാരമാണ്.

നിങ്ങൾ എന്നോട് ഈ ചോദ്യം എന്തിനാണ് ചോദിക്കുന്നത്?"

ആ നാലുപേരും ഒരേ സ്വരത്തിൽ, ഒറ്റമുഖത്തിനു ഉത്തരം നൽകി, "കാരണം, അങ്ങാണ് ഒരേയൊരു ശ്രേഷ്ഠ മാതൃഭക്തൻ."

ത്രിവിക്രമൻ: "അതെ, അങ്ങനെയാവാം! പക്ഷേ അതിനർത്ഥം ഒന്നു മാത്രം.

എനിക്ക് മാതൃഭക്തി എവിടെ നിന്ന്, എങ്ങനെ വന്നു?

കാരണം, യഥാർത്ഥവും, ഏറ്റവും ശ്രേഷ്ഠവും, ഉന്നതവുമായ വാത്സല്യഭക്തി എൻ്റെ അമ്മയിൽ തന്നെയാണ്.

എന്നോട് അവൾക്ക് എത്രത്തോളം സ്നേഹമുണ്ടോ, അത്രതന്നെ സ്നേഹം, ഓരോ സത്യവിശ്വാസിയോടും ഉണ്ട്, അതുകൊണ്ടുതന്നെ എൻ്റെ ആദിമാതാ ചണ്ഡിക തന്നെയാണ് വാത്സല്യഭക്തിയുടെ, അതായത് യഥാർത്ഥ മധുരഭക്തിയുടെ ഒരേയൊരു, മൂല സ്രോതസ്സ്, ആ സ്രോതസ്സ് ശിവപത്നി പാർവതി, പൂർണ്ണമായും 'സ്കന്ദമാതാ' രൂപത്തിൽ ഗ്രഹണം ചെയ്തപ്പോൾത്തന്നെ, സ്കന്ദമാതയിൽ നിന്ന് 'കാത്യായനി' എന്ന ഈ ആറാമത്തെ നവദുർഗ്ഗ പ്രത്യക്ഷപ്പെട്ടു.

ഹേ ആദിമാതേ! ഹേ മഹിഷാസുരമർദ്ദിനി! ഹേ മഹാദുർഗ്ഗേ! ഹേ ശ്രീവിദ്യേ! ഹേ അനസൂയേ! നിങ്ങൾ തന്നെ ഇപ്പോൾ ഈ നാലുപേരുടെ ചോദ്യത്തിന് ഉത്തരം നൽകണം, ഇതാണ്  നിങ്ങളുടെ പാദങ്ങളിൽ, എൻ്റെ  വിനയാന്വിതമായ പ്രാർത്ഥന."

ഭഗവാൻ ത്രിവിക്രമൻ്റെ ഈ വാക്കുകളോടൊപ്പം ആദിമാതാവിൻ്റെ 'അനസൂയ', 'ശ്രീവിദ്യ' എന്നീ രണ്ട് രൂപങ്ങളും ഒന്നായി, ആദ്യം എല്ലാ ആയുധങ്ങളോടും കൂടി സജ്ജമായി നിന്ന അഷ്ടാദശഭുജ മഹിഷാസുരമർദ്ദിനി, തൻ്റെ തേജസ്സോടെ പ്രകാശിക്കാൻ തുടങ്ങി, ഭഗവാൻ ത്രിവിക്രമൻ ബാലഭാവത്തോടെ ഓടിച്ചെന്ന്, അവളുടെ തുമ്പു പിടിച്ചപ്പോൾ, ആ നിമിഷം മണിദ്വീപിലെ സിംഹാസനത്തിലിരുന്ന അഷ്ടാദശഭുജ ചണ്ഡിക, 'പ്രസന്നയും ശാന്തവുമായി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു, വാത്സല്യസ്നേഹം അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകുന്നു' എന്ന രൂപത്തിൽ കാണപ്പെട്ടു.

ഇപ്പോൾ, അവൾ ഭഗവാൻ, ഏകാമുഖ ത്രിവിക്രമൻ്റെ ശിരസ്സിൽ കൈകൊണ്ട് സ്പർശിച്ചപ്പോൾത്തന്നെ, അദ്ദേഹം എട്ട് വയസ്സുള്ള ബാലരൂപത്തിൽ കാണപ്പെട്ടു, ഓടിച്ചെന്ന് അവളുടെ മടിയിൽ ഇരുന്നു.

അദ്ദേഹത്തെ തലോടിക്കൊണ്ട്, ഈ ചിദഗ്നികുണ്ടസംഭൂത ആദിമാതാ സംസാരിക്കാൻ തുടങ്ങി, "അതെ! എൻ്റെ പ്രിയപ്പെട്ട പുത്രന്മാരേ, പുത്രിമാരേ! ത്രേതായുഗത്തിൽ ഇപ്പോൾ ഉടൻതന്നെ 'പരശുരാമൻ', 'ശ്രീരാമൻ' എന്നിവർ ജനിക്കും, ഈ രണ്ടുപേരുടെയും, ബാലരൂപത്തിലുള്ള ഉപാസന അതായത് യഥാർത്ഥ മധുരഭക്തി, ഭക്തരെ ആകർഷിക്കും.

പരശുരാമൻ്റെയും, ശ്രീരാമൻ്റെയും ജന്മദിനത്തിൽ, ആ രണ്ടുപേരുടെയും ബാലവിഗ്രഹങ്ങൾക്ക് വാത്സല്യ ഉപചാരങ്ങൾ അർപ്പിക്കുക അതായത് നാമകരണം, തൊട്ടിലാട്ടുക, മടിയിൽ വെച്ച് താരാട്ടുക, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തൊട്ടിൽപ്പാട്ട് പാടുക, അവരുടെ ബാലവിഗ്രഹങ്ങളുടെ അഭിഷേകാദി ഉപചാരങ്ങളിലൂടെയുള്ള പൂജ, ഭക്തരെ അനേകം പാപങ്ങളിൽ നിന്ന് മുക്തമാക്കും.

അതുപോലെ, പരശുരാമനോടുള്ള ബാലഭക്തിയെ ദുഷ്ടബുദ്ധികൾ പതുക്കെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ആ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ ജനിക്കും, ബാലരൂപത്തിൽ എണ്ണമറ്റ ലീലകളും, കളികളും, മധുരമായ പ്രവൃത്തികളും ചെയ്യും, സ്വയം പ്രേമരസമായി നിലകൊള്ളും.

അങ്ങനെയുള്ള ഈ മധുരാധിപതി, ഗോകുലനിവാസി ബാലകൃഷ്ണൻ്റെ ജന്മദിനത്തിൻ്റെ മഹത്വം, ഞാൻ സ്വയം അദ്ദേഹത്തിൻ്റെ സഹോദരിയായി 'വിന്ധ്യവാസിനി'യായി വർദ്ധിപ്പിക്കും.

കലിയുഗത്തിൽ, ശ്രീരാമൻ്റെ ജന്മദിനോത്സവം, ഭക്തരെ ഭക്തി ഉറപ്പിക്കാൻ സഹായിക്കും, ഓരോ ഭക്തനും ശ്രീകൃഷ്ണൻ്റെ ജന്മദിനോത്സവം അത്യധികം സ്നേഹത്തോടും, ആവേശത്തോടും കൂടി ആഘോഷിച്ച് 'പരിശുദ്ധിയാണ് പ്രമാണം' എന്ന രഹസ്യം പറയുന്ന ശ്രീകൃഷ്ണൻ്റെ രാസലീല, അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ആഘോഷിച്ച്, യഥാർത്ഥ മധുരഭക്തി നേരിട്ട് എന്നിൽ നിന്ന് തന്നെ നേടും.

ഹേ അഗസ്ത്യരേ, കശ്യപരേ! ബ്രഹ്മർഷി കാത്യായനനും, ബ്രഹ്മവാദിനി കൃതിയും 'ദശരഥൻ', 'കൗസല്യ' എന്നിവരായി ശ്രീരാമൻ്റെ മാതാപിതാക്കളാകും, ഇവർതന്നെ 'വസുദേവ-ദേവകി'മാരായി ശ്രീകൃഷ്ണൻ്റെ മാതാപിതാക്കളാകും, ബ്രഹ്മർഷി കതയും ബ്രഹ്മവാദിനി കാന്തിയും, 'നന്ദ-യശോദ'മാരായി എന്നെത്തന്നെ ജനിപ്പിക്കും, ശ്രീകൃഷ്ണൻ്റെ ബാലലീലകളുടെ ആനന്ദം അനുഭവിക്കും.


मराठी >> हिंदी >> English >> ગુજરાતી>> ಕನ್ನಡ>> తెలుగు>> বাংলা>> தமிழ்>>

Comments