ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനാവരണം ചെയ്യപ്പെടാത്ത ചരിത്രത്തിലേക്കൊരു നോട്ടം - ഭാഗം - 1

 

വളരെ വലിയതും, അഗാധവുമായ ഒരു ഇതിഹാസത്തിന്റെ ഒരു ഭാഗം മാത്രമാണ് സാധാരണയായി അറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. പരിചിതമായ പേരുകൾക്കും, പ്രശസ്തമായ നാഴികക്കല്ലുകൾക്കും അപ്പുറം, പറയപ്പെടാത്ത ഒരു ചരിത്രമുണ്ട്. തങ്ങളുടെ ത്യാഗങ്ങൾ ദൈവികമായിരുന്നിട്ടും, ചരിത്രപുസ്തകങ്ങളിലും, ഓർമ്മകളിലും ഇടംപിടിക്കാതെ പോയ സ്ത്രീപുരുഷന്മാരാൽ രൂപപ്പെട്ട ചരിത്രം.

'ദൈനിക് പ്രത്യക്ഷ'യിൽ പ്രസിദ്ധീകരിച്ച ഉൾക്കാഴ്ചയുള്ള എഡിറ്റോറിയലുകളിലൂടെ, ഡോ. അനിരുദ്ധ ഡി. ജോഷി ഈ വിസ്മൃത ചരിത്രത്തെ വെളിച്ചത്തുകൊണ്ടുവരുന്നു. മാതൃഭൂമിയോട് അചഞ്ചലമായ പ്രതിബദ്ധതയും, ധൈര്യവും, ഭക്തിയും പുലർത്തി നിലകൊണ്ട പോരാളികൾ, ചിന്തകർ, നിശബ്ദരായ വഴികാട്ടികൾ തുടങ്ങിയ അസാധാരണ വ്യക്തിത്വങ്ങളുടെ ജീവിതം അദ്ദേഹം വെളിപ്പെടുത്തുന്നു.


വിവരണം പുരോഗമിക്കുമ്പോൾ, കേൾക്കാത്ത നിരവധി പേരുകൾ പുറത്തുവരുന്നു. വീര്യം, ത്യാഗം, സ്വാതന്ത്ര്യത്തിനായുള്ള അചഞ്ചലമായ നിശ്ചയദാർഢ്യം എന്നിവയാൽ നിർവചിക്കപ്പെട്ട വ്യക്തികൾ. ത്സാൻസി റാണി ലക്ഷ്മിഭായിയെപ്പോലെയുള്ള പ്രശസ്തരായ വ്യക്തികൾക്കൊപ്പം, അവരുടെ അത്രതന്നെ വീരന്മാരായ അനുയായികളും ഉയർന്നുവരുന്നു, അവരുടെ ധൈര്യം ലക്ഷ്മിഭായിക്ക് തുല്യമായിരുന്നുവെങ്കിലും ചരിത്രം അവരുടെ പേരുകൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. വിവരണം പിന്നീട്, ബാലഗംഗാധര തിലകന്റെ കാലഘട്ടത്തിലേക്ക് നീങ്ങുന്നു. അദ്ദേഹത്തിന്റെ സുപരിചിതമായ പൊതു പ്രതിച്ഛായയേക്കാൾ, വളരെ ആഴത്തിലുള്ള ഒരു തലം ഇത്

വെളിപ്പെടുത്തുന്നു. മുന്നോട്ട് പോകുമ്പോൾ, അദ്ദേഹത്തോടൊപ്പം നിലകൊണ്ട അനേകം അറിയപ്പെടാത്ത വിപ്ലവകാരികളെയും, സംഘാടകരെയും, അർപ്പണബോധമുള്ള പ്രവർത്തകരെയും ഈ എഡിറ്റോറിയലുകൾ അനാവരണം ചെയ്യും. അവരുടെ നിശബ്ദമായ ത്യാഗങ്ങളും, ബൗദ്ധികമായ കരുത്തും, ഭയരഹിതമായ പ്രവർത്തനങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ നട്ടെല്ലായി മാറി. എന്നാൽ, ഈ യഥാർത്ഥ നായകന്മാരെ, "ചരിത്രകാരന്മാർ" എന്ന് സ്വയം വിളിക്കുന്നവർ അവഗണിച്ചതിനാൽ, അവ രേഖപ്പെടുത്തപ്പെടാതെ പോയി.

ഇതൊരു ചരിത്രവിവരണം മാത്രമല്ല; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ, അദൃശ്യമായ അടിത്തറകൾക്കുള്ള ആദരാഞ്ജലിയാണ് ഇത്. ധൈര്യവും, അർപ്പണബോധവും, ധാർമ്മിക കരുത്തും നിറഞ്ഞ ഈ വിവരണങ്ങൾ, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ ആഴം വീണ്ടും കണ്ടെത്താനും, എല്ലാം നൽകിയിട്ടും പകരം ഒന്നും ചോദിക്കാത്തവരെ ആദരിക്കാനും, നമ്മെ ക്ഷണിക്കുന്നു.

-------------------------------------------------------------------------------------

ഭാഗം - 1
എഴുത്തുകാരൻ - ഡോ. അനിരുദ്ധ ഡി. ജോഷി

മൽഹാർറാവു നെറ്റിയിലെ വിയർപ്പു തുടച്ച് വയലിന്റെ ഓരത്ത് ചെന്ന് നിന്നു. ഇന്ന് മുഴുവൻ ഒരുപാട് ജോലിയുണ്ടായിരുന്നു. അവരുടെ പാടങ്ങളിലെ ഏകദേശം നൂറോളം തൊഴിലാളികൾ ഇന്ന് വന്നിരുന്നില്ല, വിളവ് പാകമായി, കൊയ്‌ത്ത്, മെതി (കൊയ്‌ത്തെടുത്ത വിള മർദ്ഥിച്ച് പാകമായ ധാന്യങ്ങൾ വേർതിരിക്കുന്ന ജോലി), കാറ്റ്/ വിശറൽ (ധാന്യങ്ങളെ തവിട്ടിൽ നിന്ന് വേർതിരിക്കുന്ന ജോലി) – ഈ എല്ലാ ജോലികളും വേഗത്തിൽ തകൃതിയായി നടക്കുകയായിരുന്നു. ഗോതമ്പ്, ബജ്റ, ചോളം എന്നിവ കൂടാതെ മൽഹാർറാവുവിന്റെ പാടങ്ങളിൽ തുവര, ഉഴുന്ന്, ചെറുപയർ ദിവസം, മട്ടൻ പയർ, കടല തുടങ്ങിയ വിളകളും ഉണ്ടാകുമായിരുന്നു. ഖാരിഫ് (Kharif) അതായത് ജൂൺ മാസത്തിൽ വിതയ്ക്കുന്നവയും, റാബി (Rabi) അതായത് നവംബറിന് ശേഷം വിതയ്ക്കുന്നവയും ഉണ്ടാകുമായിരുന്നു.


അതുകൂടാതെ മൽഹാർറാവുവിന്റെ തോട്ടഭൂമിയും( ജലസേചന സൗകര്യമുള്ള ഭൂമി) വളരെ വലുതായിരുന്നു. നൂറ്റമ്പത് ഏക്കർ വെറും മാവിൻതോപ്പ് തന്നെയായിരുന്നു. കൂടാതെ, വാഴത്തോട്ടങ്ങൾ, മാതളനാരങ്ങാത്തോട്ടങ്ങൾ, പപ്പായത്തോട്ടങ്ങൾ, പേരത്തോട്ടങ്ങൾ എന്നിവയിൽ ഏകദേശം എണ്ണൂറ് ഏക്കർ സ്ഥലമുണ്ടായിരുന്നു. ബാക്കിയുള്ള, അതായത്, അവിടവിടെയുള്ള കുന്നിൻ പ്രദേശത്തെ ഭൂമിയും ഉണ്ടായിരുന്നു, അവിടെ പുല്ല് വളർത്തി, അത് വൈക്കോൽ കെട്ടുകളാക്കി, കന്നുകാലികൾക്ക് വിറ്റിരുന്നു. ഏഴ് കാടുകളുടെ ഉടമസ്ഥതയും അദ്ദേഹത്തിനായിരുന്നു. ആ കാടുകളിലെ, വലിയ മരങ്ങൾ മുറിച്ച്, അതിൽ നിന്ന് തടികളും പലകകളും ഉണ്ടാക്കുന്ന ഫാക്ടറികളും മൽഹാർറാവു സ്ഥാപിച്ചിരുന്നു. വിറകിന്റെ (കത്താൻ ഉപയോഗിക്കുന്ന, പാചകത്തിനുള്ള മരം) മൽഹാർറാവുവിന്റെ വ്യവസായവും പൂരപ്പറ്റ് നടക്കുകയായിരുന്നു .

അതുകൂടാതെ, ഇരുനൂറ് ഏക്കർ സ്ഥലത്ത് പശുക്കൾ, എരുമകൾ, ആടുകൾ എന്നിവയെ വളർത്തിയിരുന്നു. പാലുത്പാദന വ്യവസായവും ശക്തമായി ലാഭകരമായിരുന്നു. കഴിഞ്ഞ വർഷം മുതൽ, മൽഹാർറാവുവിന്റെ ഏക ഓമന മകനായ രാമചന്ദ്രൻ, കോഴി വളർത്തലിനായി (പോൾട്രി ഫാം) പ്രത്യേക സ്ഥലം എടുത്തിരുന്നു. അവിടെ അതിനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ഗോവിന്ദദാജി എന്ന് പേരുള്ള, ഈ മേഖലയിലെ ഒരു
 
ബിസിനസ്സുകാരന്റെ ജോലിയിൽ നിന്ന് അപമാനിതനായി, പുറത്തുപോയ പരിചയസമ്പന്നനായ തൊഴിലാളിയെ, അദ്ദേഹം അവിടുത്തെ കാര്യക്കാരനായി നിയമിക്കുകയും ചെയ്തിരുന്നു.


ഇന്ന് അല്പം കുഴപ്പമുണ്ടായി, കാരണം, അദ്ദേഹത്തിന്റെ പാടങ്ങളിലെ മിക്ക തൊഴിലാളികളും അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് വന്നിരുന്നത്. ആ ഗ്രാമത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വന്നതിനാൽ, ഗ്രാമത്തിൽ നിന്ന് പുറത്തുപോകുന്നത് എല്ലാവർക്കും നിരോധിച്ചിരുന്നു.


അത് വിപ്ലവകാരികളുടെ കാലഘട്ടമായിരുന്നു, ചില മറാഠി സംസാരിക്കുന്ന യുവ വിപ്ലവകാരികൾ, ആ ഗ്രാമത്തിൽ വന്നും പോയുമിരുന്നു എന്ന വിവരം ആരോ ഒരു ഒറ്റുകാരൻ (Traitor) ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകിയിരുന്നു. ഭഗത് സിംഗിനെ, രണ്ട് മാസം മുമ്പ് ബ്രിട്ടീഷ് ഗവൺമെന്റ് തൂക്കിലേറ്റിയിരുന്നു. ഇന്ത്യയുടെ മുക്കിലും മൂലയിലും, യുവാക്കളുടെ രക്തം തിളച്ചുമറിയുകയായിരുന്നു.

അതുകൊണ്ട്, ഇന്ന് മൽഹാർറാവുവിന് വലിയ ഭാരം താങ്ങേണ്ടിവന്നു. അദ്ദേഹത്തിന് സ്വയം ജോലിയിൽ ഇറങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ മകൻ, രാമചന്ദ്രൻ, ആദ്യം മുംബൈയിലെ ഒരു നൂൽ മില്ലിൽ സീനിയർ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ, അവന്റെ ബുദ്ധിയും വിദ്യാഭ്യാസവും കണ്ട്, ബ്രിട്ടീഷ് ഗവർണർ രാമചന്ദ്രനെ ഗവൺമെന്റ് സർവീസിലേക്ക് തിരഞ്ഞെടുത്തു. അവൻ ഒരു വലിയ ഗവൺമെന്റ് ഓഫീസറായിരുന്നു. ഔദ്യോഗികമായി അവന്റെ കൈവശം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശിന്റെ തെക്കൻ ഭാഗം, കർണാടകയുടെ വടക്കൻ ഭാഗം, എന്നീ പ്രദേശങ്ങളിലെ വനം വകുപ്പ് ഉണ്ടായിരുന്നു. അവൻ ആ ഡിവിഷനിലെ സർവ്വാധികാരി (സർവേസർവാ) ആയിരുന്നു. അവൻ നേരിട്ട് ഗവർണർക്ക് റിപ്പോർട്ടിംഗ് ചെയ്യുമായിരുന്നു. അവനും, ഗവർണർക്കും ഇടയിൽ മറ്റൊരു ബ്രിട്ടീഷ് ഓഫീസറും ഉണ്ടായിരുന്നില്ല, ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ ആകാൻ കഴിയുമായിരുന്നില്ല.


രാമചന്ദ്രൻ എപ്പോഴും യാത്രയിലായിരുന്നു. മുംബൈയിലെ 'കോട്ട്' (ഫോർട്ട്) ഏരിയയിൽ (പരിസരത്ത്), അവന് ഗവൺമെന്റ് നൽകിയ വലിയ, സത്യത്തിൽ അതിവിശാലമായ ബംഗ്ലാവ് ഉണ്ടായിരുന്നു. ഗവർണറെ നേരിട്ട് കാണാൻ കഴിയുന്ന, രണ്ടോ മൂന്നോ പ്രൊവിൻഷ്യൽ ഓഫീസർമാർ മാത്രമാണുണ്ടായിരുന്നത്. അവരിൽ രാമചന്ദ്രന്റെ പേര് ഏറ്റവും മുകളിലായിരുന്നു.


മാത്രമല്ല, കഴിഞ്ഞ നാല് വർഷത്തിനിടെ, അവൻ കാണിച്ച പ്രകടനം

കാരണം ഇന്ത്യയുടെ വൈസ്രോയിയുമായി (ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പരമോന്നത ഉദ്യോഗസ്ഥൻ) മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അതും മറ്റാരും ഇല്ലാത്തപ്പോൾ, വൈസ്രോയിയുടെ പ്രത്യേക മുറിയിൽ, വൈസ്രോയി, ഈ ഏരിയയിലെ ഗവർണർ, രാമചന്ദ്രൻ എന്നിവർ മാത്രം. ഇതുകാരണം, രാമചന്ദ്രന് അവന്റെ ഏരിയയിൽ മാത്രമല്ല, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നല്ല സ്വാധീനമുണ്ടായിരുന്നു.


രാമചന്ദ്രന്റെ കൈവശം പുറമേക്ക് വനം, കൃഷി വകുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, യഥാർത്ഥത്തിൽ, ആ ഏരിയയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്ന ജോലിയായിരുന്നു അവന് ഉണ്ടായിരുന്നത്, എന്ന് മൽഹാർറാവുവിന് മാത്രമേ അറിയാമായിരുന്നുള്ളൂ.


ഈ ചുമതല രാമചന്ദ്രന് ഏൽപ്പിച്ചപ്പോൾ, മൽഹാർറാവു ലോകമാന്യ തിലകിന്റെ വലിയ ഭക്തനായിരുന്നതുകൊണ്ട്, രാമചന്ദ്രൻ ഉടൻതന്നെ അച്ഛനെ മുംബൈയിലേക്ക് വിളിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം മുൻനിരയിൽ ഇല്ലായിരുന്നെങ്കിലും, ആ കാര്യത്തിനായി പണം നൽകുക, രഹസ്യമായി ലഘുലേഖകൾ അച്ചടിക്കുക, സ്വാതന്ത്ര്യസമര പോരാളികൾക്ക് രഹസ്യമായി താമസിക്കാൻ ഇടം ഒരുക്കുക, അവരുടെ ഭക്ഷണകാര്യങ്ങളിലും, രഹസ്യസ്വഭാവത്തിലും ശ്രദ്ധിക്കുക, പ്രധാനമായി ലോകമാന്യയുടെ പത്രത്തിലെ മുഖപ്രസംഗങ്ങൾ എല്ലാ ദിവസവും വൈകുന്നേരം ഗ്രാമവാസികളെ വായിച്ച് കേൾപ്പിക്കുക, എന്നീ ജോലികൾ തുടർന്നുകൊണ്ടിരുന്നു.


ലോകമാന്യ 1920-ൽ അനന്തതയിൽ ലയിച്ച ശേഷം, ശ്രീ ന. ചിം. കേൽക്കർ, അദ്ദേഹത്തിന്റെ പത്രങ്ങൾ തുടർന്നു. ഗാന്ധിജിയുടെ അഹിംസാപരമായ ആശയങ്ങളുടെ, സ്വാധീനം വർദ്ധിച്ചുവരികയായിരുന്നു. 1928-ലെ ദണ്ഡിയാത്രയിൽ, അതായത് ഉപ്പ് സത്യാഗ്രഹ സമരത്തിൽ മൽഹാർറാവു പങ്കെടുത്തിരുന്നു. പക്ഷേ, ഈ അക്രമകാരികളായ വിദേശ ശക്തി, അഹിംസയുടെ മാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നൽകുമെന്ന മൽഹാർറാവുവിന്റെ വിശ്വാസം, 1928-ൽ തന്നെ ഇല്ലാതായി. കാരണം, അദ്ദേഹത്തിന്റെ കൺമുന്നിൽ നിരവധി നിരായുധരും, നിരപരാധികളും, കുറ്റമില്ലാത്ത മനുഷ്യരുടെയും, വൃദ്ധരുടെയും, സ്ത്രീകളുടെയും പോലും, തലകൾ തകരുന്ന കാഴ്ച അദ്ദേഹം കണ്ടിരുന്നു. യോദ്ധാക്കളുടെ പാരമ്പര്യമുള്ള മൽഹാർറാവുവിന് അത് സഹിക്കാൻ കഴിഞ്ഞില്ല.


എന്നാൽ, ലോകമാന്യ പോയിക്കഴിഞ്ഞിരുന്നു. ഗാന്ധിജി അഹിംസാ മാർഗ്ഗത്തിൽ ഉറച്ചുനിന്നു. ബംഗാളിലും, പഞ്ചാബിലും

വിപ്ലവകാരികളുടെ കലാപങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ, നാട്ടുകാരായ ഇന്ത്യക്കാരുടെ ഒറ്റിക്കൊടുക്കൽ കാരണം, എല്ലാ വിപ്ലവകാരികളും പിടിക്കപ്പെടുകയും, തൂക്കിലേറ്റപ്പെടുകയും അല്ലെങ്കിൽ ബ്രിട്ടീഷുകാരുടെ വെടിയുണ്ടകൾക്ക് ഇരയാവുകയുമായിരുന്നു.


ഇത് കണ്ട മൽഹാർറാവു, കഴിഞ്ഞ മൂന്ന് വർഷമായി സജീവമായ സമരത്തിൽ നിന്ന് അകന്നു നിന്നു. അദ്ദേഹത്തിന് വഴി കണ്ടെത്താൻ കഴിഞ്ഞില്ല. സത്യത്തിൽ, അദ്ദേഹത്തിന് ഒരു നേതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ രഹസ്യ ദൗത്യം, ബ്രിട്ടീഷുകാർ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമാണ് രാമചന്ദ്രന് നൽകിയത്. അവരുടെ റിപ്പോർട്ടിൽ ഇങ്ങനെ എഴുതിയിരുന്നു - 'രാമചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും അകന്നു നിൽക്കുന്നു. അവന്റെ പിതാവ്, മൽഹാർറാവു, അതിസമ്പന്നനായ ജമീന്ദാർ, കർഷകൻ, വ്യവസായി എന്നിവരാണ്, തിലകിന്റെ ആരാധകനായിരുന്നു. എന്നാൽ, നിലവിൽ അദ്ദേഹം രാഷ്ട്രീയം വിട്ട് ദൂരെയായിരുന്നു.' ഈ റിപ്പോർട്ട് കാരണമാണ് രാമചന്ദ്രന് ഈ ഉത്തരവാദിത്തം ലഭിക്കാൻ സാധിച്ചത്.


രാമചന്ദ്രൻ അല്പം ഭയത്തോടെയാണ് ഈ പുതിയ ഉത്തരവാദിത്തത്തെക്കുറിച്ച്, മൽഹാർറാവു മുംബൈയിൽ വന്നയുടൻ, അദ്ദേഹത്തിനോട് പറഞ്ഞത്. മൽഹാർറാവു കോപിക്കുമെന്ന് രാമചന്ദ്രന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അവനും, ഈ ഭാരതമാതാവിനോട് ദ്രോഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഈ ഉത്തരവാദിത്തം 'വേണ്ട' എന്ന് പറഞ്ഞിരുന്നെങ്കിൽ, ബ്രിട്ടീഷുകാരുടെ രഹസ്യം പുറത്ത് പോകാതിരിക്കാൻ, അവന് ജയിൽവാസം അനുഭവിക്കേണ്ടിവരുമായിരുന്നു, അല്ലെങ്കിൽ ഒരുപക്ഷേ വെടിവെച്ച് കൊന്നേനേ.


മൽഹാർറാവു എല്ലാം ശാന്തമായി കേട്ടു. കണ്ണുകൾ അടച്ച്, തല താഴ്ത്തി തന്റെ പ്രിയപ്പെട്ട കസേരയിൽ ശാന്തമായി ഇരുന്നു. ആ അഞ്ച് മിനിറ്റ് നീണ്ട നിശബ്ദത, രാമചന്ദ്രനെ അസഹനീയനാക്കി. അഞ്ച് മിനിറ്റിനുശേഷം, മൽഹാർറാവുവിന്റെ കസേര ഒരു നേർത്ത താളത്തിൽ ആടാൻ തുടങ്ങി. ആ കാലഘട്ടത്തിൽ, ആടുന്ന കസേരകൾ ഉണ്ടായിരുന്നു.


ഏകദേശം പത്ത് മിനിറ്റിനുശേഷം, മൽഹാർറാവു കണ്ണുകൾ തുറന്നു. എഴുന്നേറ്റ് നിന്ന് രാമചന്ദ്രനെ കെട്ടിപ്പിടിച്ചു, “വനം, കൃഷി വകുപ്പും നന്നായി നോക്കുക. അത് ഭൂമാതാവിനെ പരിപാലിക്കുന്നതിന് തുല്യമാണ്. ബ്രിട്ടീഷുകാരിൽ നിന്ന് ഈ രഹസ്യ ചുമതലയും തീർച്ചയായും ഏറ്റെടുക്കുക. എന്നാൽ, ഈ രഹസ്യ ചുമതലയുടെ

പ്രയോജനം നമ്മുടെ ഭാരതമാതാവിന് വേണ്ടി മാത്രമായിരിക്കണം, രാജ്യസ്നേഹികളെ സഹായിക്കാൻ വേണ്ടി മാത്രമായിരിക്കണം. ചരിത്രത്തിൽ നിന്റെ പേര് രേഖപ്പെടുത്തിയില്ലെങ്കിലും, സ്വയംഭഗവാൻ ത്രിവിക്രമന്റെ ഹൃദയത്തിൽ, നിനക്ക് തീർച്ചയായും സ്ഥാനം ലഭിക്കും. ഒന്നു ശ്രദ്ധിക്കുക... 'അവൻ' മാത്രമാണ് ഏക സത്യം.”


ഇന്ന് മൽഹാർറാവു, വയലിന്റെ വരമ്പിൽ ഇരുന്നുകൊണ്ട് രാമചന്ദ്രന്റെ സന്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു. ആ നൂറോളം കർഷകത്തൊഴിലാളികളെ, ഗ്രാമത്തിൽ തന്നെ തടഞ്ഞുവെക്കാനുള്ള പദ്ധതിയും, മൽഹാർറാവു തന്നെയാണ് രാമചന്ദ്രന് നിർദ്ദേശിച്ചത്. എല്ലാ പോലീസ് സേനയുടെയും, ശ്രദ്ധയും, ശക്തിയും അടുത്തുള്ള ഗ്രാമത്തിൽ കേന്ദ്രീകരിക്കാൻ പോകുകയായിരുന്നു. മൽഹാർറാവുവിന്റെ മാവിൻതോപ്പിൽ നിന്ന് പിസ്റ്റളുകളും കാട്രിഡ്ജുകളും (Cartridge), പൂനെയിലേക്ക് അയയ്ക്കാൻ പോകുകയായിരുന്നു.

(കഥ തുടരുന്നു)
मराठी >> हिंदी >> English >> ગુજરાતી>> ಕನ್ನಡ>> తెలుగు>> বাংলা>> தமிழ்>>

Comments