സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവലോകത്തിൽ നിന്ന് - പാർവതി മാതാവിന്റെ നവദുർഗ്ഗാ രൂപങ്ങളുടെ പരിചയം - ഭാഗം 1
ബുദ്ധിദായകനായ, വിനായകനായ ശ്രീഗണറായന് അനന്ത ചതുർത്ഥിക്ക് യാത്രയയപ്പ് നൽകുമ്പോൾ, മനസ്സിൽ നേരിയൊരു ദുഃഖം നിറയും. എന്നാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നമ്മുടെ വിശ്വാസത്തിന് പുതിയ ഊർജ്ജം നൽകുന്ന, ഭക്തിയുടെയും, ഉത്സാഹത്തിന്റെയും പുതിയ യാത്ര തുടങ്ങുന്നു, അതാണ് ആശ്വിന നവരാത്രി.
ആശ്വിന നവരാത്രിയുടെ അവസാനത്തിൽ, അതായത് ദസറക്ക്, ശ്രീരാമൻ രാവണനെ നശിപ്പിച്ചു, അശുഭത്തിന്റെ നാശം സംഭവിച്ചു, അതുകൊണ്ട് ഈ നവരാത്രിയെ, സദ്ഗുരു ശ്രീഅനിരുദ്ധൻ 'അശുഭനാശിനി നവരാത്രി' എന്ന് വിളിച്ചിരിക്കുന്നു.
ഈ നവരാത്രിയിൽ, ജഗദംബികാ മാതാവിന്റെ വിവിധ രൂപങ്ങളെ പൂജിക്കുകയും അർച്ചിക്കുകയും ചെയ്യുന്നു. അതുപോലെ, ഇന്ത്യയുടെ പല ഭാഗങ്ങളിലും, ഈ ഒൻപത് ദിവസങ്ങളിൽ, ഭക്തമാതാവായ പാർവതിയുടെ ഒൻപത് രൂപങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയെ ഭക്തിയോടെ പൂജിക്കുകയും അർച്ചിക്കുകയും ചെയ്യുന്നു. പാർവതി മാതാവിന്റെ ഈ രൂപങ്ങളെയാണ് നമ്മൾ 'നവദുർഗ്ഗ' എന്ന പേരിൽ അറിയുന്നത്.
ദൈനിക പ്രത്യക്ഷയിലെ മുഖപ്രസംഗങ്ങളിലൂടെ സദ്ഗുരു ശ്രീഅനിരുദ്ധൻ, തന്റെ ആഴത്തിലുള്ള പഠനത്തിലൂടെയും, ചിന്തയിലൂടെയും ഈ നവദുർഗ്ഗകളുടെ മഹത്വം വളരെ എളുപ്പത്തിലും, ലളിതമായ ഭാഷയിലും വിശദീകരിച്ചിട്ടുണ്ട്; ഈ മുഖപ്രസംഗങ്ങൾ വെറും വിവരങ്ങൾ നൽകുന്നവയല്ല; മറിച്ച് അവ ഭക്തിയെ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്നതും, നവദുർഗ്ഗകളെ ശരിയായ രീതിയിൽ പരിചയപ്പെടുത്തുന്നതുമാണ്.
ഇന്ന് മുതൽ, ഇതേ മുഖപ്രസംഗങ്ങളെ അടിസ്ഥാനമാക്കി ബ്ലോഗ്പോസ്റ്റുകൾ നിങ്ങൾക്കെല്ലാവർക്കും ലഭ്യമാക്കുന്നു. നമുക്കെല്ലാവർക്കും ഈ ഭക്തിയുടെയും, വിശ്വാസത്തിന്റെയും യാത്രയിൽ പങ്കുചേരാം.
അവലംബം - സദ്ഗുരു ശ്രീഅനിരുദ്ധ ബാപുവിന്റെ ദൈനിക പ്രത്യക്ഷയിലുള്ള 'തുളസിപത്ര' എന്ന മുഖപ്രസംഗ പരമ്പരയിലെ മുഖപ്രസംഗം നമ്പർ 1380, 1381.
ആശ്വിന നവരാത്രിയുടെ അവസാനത്തിൽ, അതായത് ദസറക്ക്, ശ്രീരാമൻ രാവണനെ നശിപ്പിച്ചു, അശുഭത്തിന്റെ നാശം സംഭവിച്ചു, അതുകൊണ്ട് ഈ നവരാത്രിയെ, സദ്ഗുരു ശ്രീഅനിരുദ്ധൻ 'അശുഭനാശിനി നവരാത്രി' എന്ന് വിളിച്ചിരിക്കുന്നു.
ഈ നവരാത്രിയിൽ, ജഗദംബികാ മാതാവിന്റെ വിവിധ രൂപങ്ങളെ പൂജിക്കുകയും അർച്ചിക്കുകയും ചെയ്യുന്നു. അതുപോലെ, ഇന്ത്യയുടെ പല ഭാഗങ്ങളിലും, ഈ ഒൻപത് ദിവസങ്ങളിൽ, ഭക്തമാതാവായ പാർവതിയുടെ ഒൻപത് രൂപങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയെ ഭക്തിയോടെ പൂജിക്കുകയും അർച്ചിക്കുകയും ചെയ്യുന്നു. പാർവതി മാതാവിന്റെ ഈ രൂപങ്ങളെയാണ് നമ്മൾ 'നവദുർഗ്ഗ' എന്ന പേരിൽ അറിയുന്നത്.
ദൈനിക പ്രത്യക്ഷയിലെ മുഖപ്രസംഗങ്ങളിലൂടെ സദ്ഗുരു ശ്രീഅനിരുദ്ധൻ, തന്റെ ആഴത്തിലുള്ള പഠനത്തിലൂടെയും, ചിന്തയിലൂടെയും ഈ നവദുർഗ്ഗകളുടെ മഹത്വം വളരെ എളുപ്പത്തിലും, ലളിതമായ ഭാഷയിലും വിശദീകരിച്ചിട്ടുണ്ട്; ഈ മുഖപ്രസംഗങ്ങൾ വെറും വിവരങ്ങൾ നൽകുന്നവയല്ല; മറിച്ച് അവ ഭക്തിയെ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്നതും, നവദുർഗ്ഗകളെ ശരിയായ രീതിയിൽ പരിചയപ്പെടുത്തുന്നതുമാണ്.
ഇന്ന് മുതൽ, ഇതേ മുഖപ്രസംഗങ്ങളെ അടിസ്ഥാനമാക്കി ബ്ലോഗ്പോസ്റ്റുകൾ നിങ്ങൾക്കെല്ലാവർക്കും ലഭ്യമാക്കുന്നു. നമുക്കെല്ലാവർക്കും ഈ ഭക്തിയുടെയും, വിശ്വാസത്തിന്റെയും യാത്രയിൽ പങ്കുചേരാം.
അവലംബം - സദ്ഗുരു ശ്രീഅനിരുദ്ധ ബാപുവിന്റെ ദൈനിക പ്രത്യക്ഷയിലുള്ള 'തുളസിപത്ര' എന്ന മുഖപ്രസംഗ പരമ്പരയിലെ മുഖപ്രസംഗം നമ്പർ 1380, 1381.
സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തുളസിപത്ര-1380 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു
ബ്രഹ്മവാദിനി ലോപമുദ്ര,മൂലാർക്കഗണേശന്റെ സത്യയുഗത്തിലെ സ്ഥാപന കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, മാതാ പാർവതിയെ കൗതുകത്തോടെ നോക്കാൻ തുടങ്ങി. ആ അന്നപൂർണ്ണ പാർവതി ലോപമുദ്രയോട് പറഞ്ഞു, “ഹേ ബ്രഹ്മവാദിനി ലോപമുദ്രേ! എത്ര മനോഹരമായാണ് ഈ കഥ നീ പറഞ്ഞത്!
ശ്രീശാംഭവിവിദ്യയുടെ ആദ്യ കക്ഷയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുമ്പോൾ ഈ കഥ പറഞ്ഞുകൊണ്ട്, നീ വിശ്വാസികൾക്ക് ഈ ആദ്യത്തെ പടി കയറുന്നത് വളരെ എളുപ്പമാക്കി.”
ബ്രഹ്മവാദിനി ലോപമുദ്ര,മൂലാർക്കഗണേശന്റെ സത്യയുഗത്തിലെ സ്ഥാപന കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, മാതാ പാർവതിയെ കൗതുകത്തോടെ നോക്കാൻ തുടങ്ങി. ആ അന്നപൂർണ്ണ പാർവതി ലോപമുദ്രയോട് പറഞ്ഞു, “ഹേ ബ്രഹ്മവാദിനി ലോപമുദ്രേ! എത്ര മനോഹരമായാണ് ഈ കഥ നീ പറഞ്ഞത്!
ശ്രീശാംഭവിവിദ്യയുടെ ആദ്യ കക്ഷയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുമ്പോൾ ഈ കഥ പറഞ്ഞുകൊണ്ട്, നീ വിശ്വാസികൾക്ക് ഈ ആദ്യത്തെ പടി കയറുന്നത് വളരെ എളുപ്പമാക്കി.”
ശിവ- ഋഷി തുംബരു വളരെ സ്നേഹത്തോടെ ഭക്തമാതാ പാർവതിയോട് ചോദിച്ചു, “ഹേ മാതാവേ! ബ്രഹ്മവാദിനി ലോപമുദ്ര തന്റെ ഉത്തരവാദിത്തം പൂർത്തിയാക്കി. എന്നാൽ, ഈ ആദ്യ പടിയിലെ അനേകം കാര്യങ്ങളുടെ വിശദീകരണം, നിനക്ക് മാത്രമേ നൽകാൻ കഴിയൂ. കാരണം, 'ദക്ഷകന്യ സതി' എന്നും 'ഹിമവാൻകന്യ പാർവതി' എന്നും ഉള്ള നിന്റെ ഈ രണ്ട് ജന്മങ്ങളിലും, നീ ഈ ശാംഭവിവിദ്യയുടെ ഓരോ പടിയിലൂടെയും വളരെ ഉചിതമായ യാത്ര ചെയ്ത് തപസ്സു ചെയ്തിട്ടുണ്ട്, അതും മനുഷ്യ ജന്മത്തിൽ വന്ന് സൂക്ഷ്മത്തിലെ പരമശിവനെ പ്രാപിക്കാൻ വേണ്ടിമാത്രം ;
നിന്റെ ഈ തപസ്സു കാരണമാണ് നിന്റെയും ശിവന്റെയും വിവാഹബന്ധം നടക്കുകയും, സ്കന്ദനും, ഗണപതിയും ജനിക്കുകയും ചെയ്തത്.”
ദേവർഷി നാരദൻ ശിവ-ഋഷി തുംബരുവിന്റെ വാക്കിന് പൂർണ്ണമായും അംഗീകാരം നൽകി പറഞ്ഞു, “ഹേ ഭക്തമാതാ പാർവതി! നീ നേരിട്ട് ശിവനിൽ നിന്ന് തന്നെ ഈ ശാംഭവിവിദ്യയെ നിന്റെ തപസ്സിന്റെ അവസാനം വീണ്ടും നേടിയെടുത്തു, അതുകൊണ്ട് നീ തന്നെ (ശാംഭവിവിദ്യയുടെ ആദ്യ ദീക്ഷിത, ആദ്യ ഉപാസിക, ആദ്യ കൃതിശീലയും ആണ്.
പരമശിവൻ നിനക്ക് ശാംഭവിവിദ്യയിലെ ഓരോ ചെറിയ കാര്യങ്ങളും ആഴത്തിൽ വിവേചനം ചെയ്ത് പറഞ്ഞു തന്നിട്ടുണ്ട്, അതുകൊണ്ട് ഞാൻ എല്ലാവരുടെയും പേരിൽ നിന്നോട് പ്രാർത്ഥിക്കുന്നു, ബ്രഹ്മവാദിനി ലോപമുദ്ര ശാംഭവിവിദ്യ മനസ്സിലാക്കി കൊടുക്കുമ്പോൾ, നിനക്ക് ആവശ്യമുള്ളപ്പോൾ, ഞങ്ങളുടെയെല്ലാം മനസ്സിലിരിപ്പ് അറിഞ്ഞ് നീ തന്നെ സംസാരിക്കാൻ തുടങ്ങണം.
ഹേ പാർവതി! നീ ആദിമാതാവിന്റെ അസാധാരണമായ ഒരു മകളാണ്, നിന്റെ ഓരോ പ്രവൃത്തിയിലും 'ശാംഭവിവിദ്യ' എന്ന ഒറ്റ വഴിയേ ഉണ്ടാവൂ, ഇതിനാലാണ് ശാംഭവിവിദ്യയുടെ തപസ്സിലെ നിന്റെ ഒൻപത് രൂപങ്ങൾ നവദുർഗ്ഗ എന്ന് പ്രശസ്തമായത്.
1) ശൈലപുത്രി, 2) ബ്രഹ്മചാരിണി, 3) ചന്ദ്രഘണ്ട, 4) കൂഷ്മാണ്ഡ, 5) സ്കന്ദമാതാ, 6) കാർത്യായനി, 7) കാലരാത്രി, 8) മഹാഗൗരി, 9) സിദ്ധിദാത്രി.”
അതിനുശേഷം എല്ലാ ഋഷിമാരെയും നോക്കി ദേവർഷി നാരദൻ പറഞ്ഞു, “പാർവതിയുടെ ഈ ഒൻപത് രൂപങ്ങളെ നവരാത്രികളിൽ ക്രമമായി ഓരോ ദിവസവും പൂജിക്കുന്നു.
കാരണം, ഏത് രീതിയിലാണോ ‘ശ്രീസൂക്തം’ ഭക്തമാതാവായ ലക്ഷ്മി യുടെയും ആദിമാതാവായ )മഹാലക്ഷ്മിയുടെയും ഒരുമിച്ചുള്ള സ്തോത്ര൦ , അതേ രീതിയിലാണ് 'നവരാത്രിപൂജ' ഭക്തമാതാവായ പാർവതിയുടെയും ആദിമാതാവായ ദുർഗ്ഗയുടെയും ഒരുമിച്ചുള്ള പൂജ.
ഈ നവദുർഗ്ഗകളിൽ‘ബ്രഹ്മചാരിണി’ എന്ന രൂപം ശ്രീശാംഭവിവിദ്യയുടെ ആചാരപ്രതീകം തന്നെയാണ്.
ഇവളുടെ തപസ്സിന്റെ അവസാനം പരമശിവൻ ഇവളെ പ്രാപിച്ചപ്പോൾ, ഇവൾ തന്റെ ഭർത്താവിനോട് രണ്ട് ആഗ്രഹങ്ങൾ മാത്രമേ പ്രകടിപ്പിച്ചുള്ളൂ - 1) ശിവനോടുള്ള തന്റെ സ്നേഹം അഖണ്ഡവും, അക്ഷയവും ആയിരിക്കണം, 2) പരമശിവനെപ്പോലെ തന്റെ ഓരോ പ്രവർത്തിയും ആദിമാതാവിന്റെ സേവനത്തിനു വേണ്ടി മാത്രമായിരിക്കണം.
ശിവനിൽ നിന്ന് ഈ വരം ചോദിക്കുമ്പോൾ ഈ പാർവതി പരമശിവനോടും, അദ്ദേഹത്തിന്റെ 'ആദിമാതാവിന്റെ സന്താനം' എന്ന ഭാവത്തോടും, എത്രയധികം തന്മയീഭവിച്ച് ഒന്നായി എന്ന് വെച്ചാൽ, അവൾ പൂർണ്ണമായും ശിവമയിയായി, അതുകൊണ്ടാണ് ജനിക്കുമ്പോൾ ശ്യാമവർണ്ണമായിരുന്ന ഈ പാർവതി, ശുഭ്രധവള വർണ്ണമുള്ള ‘മഹാഗൗരി’ )യും, കാളയെ വാഹനമാക്കിയവളുമായി.
ആദിമാതാവ് പാർവതിയുടെ ഈ സ്നേഹഭാവത്തെ അതേ സ്നേഹത്തോടെ സ്വീകരിച്ച്, പാർവതിക്ക് ‘സിദ്ധിദാത്രി’ എന്ന നവദുർഗ്ഗകളിലെ ഒൻപതാമത്തെ രൂപം, അതായത് മഹാദുർഗ്ഗയുടെ സ്വന്തം സിദ്ധേശ്വരി രൂപത്തിന്റെ ലളിതമായ രൂപം നൽകി,
അതേ സമയം തന്നെ ആ സിദ്ധിദാത്രി പാർവതിയെ 'ശാംഭവിവിദ്യയുടെ മൂർത്തി' എന്ന് പ്രഖ്യാപിച്ചു.”
ദേവർഷി നാരദന്റെ ഈ ഭക്തവത്സലമായ വാക്കുകൾ കേട്ട് പാർവതി ആദിമാതാവിന്റെ അനുമതിയോടെ സിദ്ധിദാത്രി എന്ന രൂപം ധരിച്ച് സംസാരിക്കാൻ തുടങ്ങി. പക്ഷേ, ശിവ-ഋഷി തുംബരു വളരെ വിനയത്തോടെയും സ്നേഹത്തോടെയും അവളെ ഇടയ്ക്ക് വെച്ച് നിർത്തി, ആദ്യം എല്ലാ വിശ്വാസികൾക്കും 'നവദുർഗ്ഗ' രൂപങ്ങളെ പരിചയപ്പെടുത്തി കൊടുത്തു -
സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തുളസിപത്ര-1381 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
പാർവതിയുടെ 'നവദുർഗ്ഗ' രൂപങ്ങളെ പരിചയപ്പെട്ടപ്പോൾ കൈലാസത്തിലുള്ള എല്ലാവരും അത്രയധികം സന്തോഷത്തിലും, ആവേശത്തിലുമായിരുന്നു, അവിടെ ആനന്ദസാഗരം പരന്നു എന്ന് തോന്നി.
ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി ബ്രഹ്മവാദിനി ലോപമുദ്ര സംസാരിക്കാൻ തുടങ്ങി, “ഹേ ശ്രേഷ്ഠരായ ഋഷിവര്യരേ, വിശ്വാസികളേ! ശാംഭവിവിദ്യയുടെ ഉപാസന ആദ്യപടി മുതൽ പതിനെട്ടാമത്തെ പടി വരെ നിർവിഘ്നമായി നടക്കാൻ വേണ്ടിയാണ്മൂലാർക്കഗണേശന്റെ ഉപാസന പറഞ്ഞിരിക്കുന്നത്.
കാരണം ശാംഭവിവിദ്യയുടെ ഉപാസന ചെയ്യുമ്പോൾ ഒരു തെറ്റും സംഭവിക്കാൻ പാടില്ല, അതായത്, ആഹാരം, വിഹാരം, ആചാരം, വിചാരം എന്നിവയിൽ തെറ്റ് സംഭവിക്കാൻ പാടില്ല, ശ്രീമൂലാർക്കഗണേശന്റെ മന്ത്രം ചൊല്ലുന്നതു കാരണം ഈ ദോഷങ്ങൾ സംഭവിക്കുകയില്ല, അല്ലെങ്കിൽ കുറച്ചെങ്കിലും സംഭവിച്ചാൽ പോലും, അത് തൽക്ഷണം ഇല്ലാതാകും.
ശ്രീമൂലാർക്കഗണേശമന്ത്രം :-
ഓം ഗം ഗണപതേ ശ്രീമൂലാർക്കഗണപതേ വരവരദ ശ്രീആധാരഗണേശായ നമഃ।
സർവ്വവിഘ്നാൻ നാശയ സർവസിദ്ധിം കുരു കുരു സ്വാഹാ ॥
സർവ്വവിഘ്നാൻ നാശയ സർവസിദ്ധിം കുരു കുരു സ്വാഹാ ॥
ശാംഭവിവിദ്യയുടെ ആദ്യ പടിയിൽ, ആദിമാതയോടും ത്രിവിക്രമനോടും ശരണം തേടുമ്പോൾ, ആദ്യം മൂലാർക്കഗണേശന്റെ ഈ മന്ത്രം ദിവസവും 5 തവണയെങ്കിലും ചൊല്ലണം.”
അവളെ ഇടയ്ക്ക് വെച്ച് നിർത്തിക്കൊണ്ട്, ബ്രഹ്മവാദിനി കാർത്യായനി (ബ്രഹ്മർഷി യാജ്ഞവൽക്യന്റെ പ്രഥമ ഭാര്യ) വളരെ വിനയത്തോടെ ചോദിച്ചു, “ഹേ ജ്യേഷ്ഠ സഹോദരി ലോപമുദ്രേ! മൂലാർക്കഗണേശന്റെ ഈ മന്ത്രം ശാംഭവിവിദ്യയുടെ ഉപാസകർക്ക് മാത്രം ചൊല്ലാനുള്ളതാണോ? മറ്റ് വിശ്വാസികൾക്ക് ഇത് ചൊല്ലാൻ പാടില്ലേ?”
സിദ്ധിദാത്രി പാർവതി വളരെ മന്ദസ്മിതത്തോടെ ബ്രഹ്മവാദിനി കാർത്യായനിയെ നോക്കി, “ഹേ പ്രിയപ്പെട്ട മകൾ കാർത്യായനി! നിന്റെ ഭർത്താവിനെപ്പോലെ നിനക്കും എപ്പോഴും സാധാരണ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചനയുണ്ടാകും. അതുകൊണ്ട് ഞാൻ നിന്നിൽ നിന്ന് ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു.
ഹേ കാർത്യായനി! ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ, ഈ മൂലാർക്കഗണേശന്റെ മന്ത്രം, ഏത് വിശ്വാസിക്കും ചൊല്ലുന്നതിന് യാതൊരു തടസ്സവുമില്ല. അതിനുവേണ്ടി ശാംഭവിവിദ്യയുടെ ഉപാസകനാകേണ്ട ഒരു ആവശ്യവുമില്ല.
കാരണം, അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാ വിശ്വാസികളും ചണ്ഡികാകുലത്തോടൊപ്പം ജീവിതം ജീവിക്കുമ്പോൾ, ശാംഭവിവിദ്യയുടെ ആദ്യത്തെയും, രണ്ടാമത്തെയും പടിയിലെ ഉപാസകനായിത്തന്നെയാണ് ഇരിക്കുന്നത്.
സിദ്ധിദാത്രി പാർവതി വളരെ മന്ദസ്മിതത്തോടെ ബ്രഹ്മവാദിനി കാർത്യായനിയെ നോക്കി, “ഹേ പ്രിയപ്പെട്ട മകൾ കാർത്യായനി! നിന്റെ ഭർത്താവിനെപ്പോലെ നിനക്കും എപ്പോഴും സാധാരണ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചനയുണ്ടാകും. അതുകൊണ്ട് ഞാൻ നിന്നിൽ നിന്ന് ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു.
ഹേ കാർത്യായനി! ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ, ഈ മൂലാർക്കഗണേശന്റെ മന്ത്രം, ഏത് വിശ്വാസിക്കും ചൊല്ലുന്നതിന് യാതൊരു തടസ്സവുമില്ല. അതിനുവേണ്ടി ശാംഭവിവിദ്യയുടെ ഉപാസകനാകേണ്ട ഒരു ആവശ്യവുമില്ല.
കാരണം, അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാ വിശ്വാസികളും ചണ്ഡികാകുലത്തോടൊപ്പം ജീവിതം ജീവിക്കുമ്പോൾ, ശാംഭവിവിദ്യയുടെ ആദ്യത്തെയും, രണ്ടാമത്തെയും പടിയിലെ ഉപാസകനായിത്തന്നെയാണ് ഇരിക്കുന്നത്.
അതുമാത്രമല്ല, ആദിമാതയോട് അഗാധമായ ഭക്തിയുള്ള വിശ്വാസിയിൽ നിന്ന് ഈ ആദിമാതാവ്, അവരവരുടെ പുരോഗതിക്ക് അനുസരിച്ച് ,ഏതെങ്കിലും ജന്മത്തിൽ അവനെക്കൊണ്ട് ശാംഭവിവിദ്യ-ഉപാസന ഏതെങ്കിലും രീതിയിൽ ചെയ്യിക്കുക തന്നെ ചെയ്യും.”
ഭക്തമാതാവായ പാർവതിയുടെ ഈ ഉത്തര൦ കാരണം, എല്ലാ ഋഷികുമാരന്മാരും, ശിവഗണങ്ങളും വളരെ ആവേശം കൊണ്ടു, അടുത്ത ഭാഗം കൂടുതൽ ശ്രദ്ധയോടെ കേൾക്കാൻ, കൂടുതൽ ആകാംഷയോടെ ഇരുന്നു.
ലോപമുദ്ര :- “ശ്രീശാംഭവിവിദ്യയുടെ രണ്ടാമത്തെ പടി എന്ന് പറയുന്നത് 'ആദിമാതാവായ ചണ്ഡികയിൽ നിന്ന് തന്നെയാണ് ഈ ലോകം മുഴുവൻ ഉണ്ടായത്, അതുകൊണ്ട് ഈ ലോകത്തെക്കുറിച്ച് അവൾക്കറിയാവുന്ന അത്രയും ആർക്കും അറിയാൻ സാധിക്കുകയില്ല' എന്ന് നിരന്തരമായി മനസ്സിൽ വെച്ച് ഓരോ പ്രവർത്തിയും ചെയ്യുക, എന്നതാണ്.
സാധാരണ ദിവസേനയുള്ള ജീവിത കാര്യങ്ങൾ ചെയ്യുമ്പോൾ പോലും, സാധന ചെയ്യുമ്പോൾ പോലും, മറ്റ് പ്രത്യേക കാര്യങ്ങൾ ചെയ്യുമ്പോൾ പോലും, എന്തെങ്കിലും തെറ്റ് നടക്കുമ്പോൾ പോലും, 'ഈ ആദിമാതാവ് അതേ നിമിഷം അത് അറിയുന്നുണ്ട്' എന്ന് മനസ്സിലാക്കണം.
ഉദാഹരണത്തിന്! സാധകന്റെ മനസ്സിൽ എന്തെങ്കിലും നല്ലതോ ചീത്തയോ ആയ ചിന്ത വന്നാൽ, സാധനയിൽ എന്തെങ്കിലും തെറ്റിയാൽ അല്ലെങ്കിൽ കൈകൊണ്ട് ഏതെങ്കിലും വലിയ തെറ്റ് സംഭവിച്ചാൽ പോലും, ശാംഭവിവിദ്യയുടെ സാധകർക്ക് വിഷമിക്കേണ്ട കാര്യമില്ല, ഭയപ്പെടേണ്ട ആവശ്യമേയില്ല.
ഉദാഹരണത്തിന്! സാധകന്റെ മനസ്സിൽ എന്തെങ്കിലും നല്ലതോ ചീത്തയോ ആയ ചിന്ത വന്നാൽ, സാധനയിൽ എന്തെങ്കിലും തെറ്റിയാൽ അല്ലെങ്കിൽ കൈകൊണ്ട് ഏതെങ്കിലും വലിയ തെറ്റ് സംഭവിച്ചാൽ പോലും, ശാംഭവിവിദ്യയുടെ സാധകർക്ക് വിഷമിക്കേണ്ട കാര്യമില്ല, ഭയപ്പെടേണ്ട ആവശ്യമേയില്ല.
ഇവിടെ സഹിക്കാനാവാതെ ഒരു ഋഷികുമാരൻ വളരെ അതിശയത്തോടെയും, സ്നേഹത്തോടെയും പറഞ്ഞു, “എന്താ ! ഇത് ഇത്രയും എളുപ്പമാണോ ? ”
ലോപമുദ്ര വളരെ വാത്സല്യത്തോടെ ആ ഋഷികുമാരനെ നോക്കി, “അതെ! എന്നാൽ ഏത് വളരെ ലളിതവും, നിഷ്കപടവുമായ ഭാവത്തോടെയാണോ നീ ഈ ചോദ്യം ചോദിച്ചത്, അതുപോലെ എല്ലാം പറയണം, അത്രയേയുള്ളൂ.”
എന്നിട്ടും ആ ഋഷികുമാരന് വീണ്ടും ഒരു ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഈ പ്രാവശ്യം അവൻ നിയമപ്രകാരം അനുവാദം ചോദിച്ച് ചോദ്യം ചോദിച്ചു, “ഹേ ബ്രഹ്മവാദിനി ലോപമുദ്രേ! നിങ്ങളുടെയെല്ലാം വാത്സല്യം കണ്ടിട്ടാണ് എനിക്ക് ചോദ്യം ചോദിക്കാൻ ധൈര്യം വരുന്നത്.
എന്റെ ഉള്ളിൽ ഇപ്പോഴും അനേകം ദുർഗുണങ്ങളുണ്ട്, പല തരത്തിലുള്ള ഭയങ്ങളും, ചിന്തകളും എന്നെ ഇടയ്ക്കിടെ അലട്ടാറുണ്ട്. ഞാൻ ഇപ്പോഴും കാമക്രോധാദി ഷഡ്വികാരങ്ങളിൽ നിന്ന് മുക്തനായിട്ടില്ല.
സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ 'ഋഷികുമാരൻ' അല്ല, മറിച്ച്, ഗുരുക്കന്മാരുടെ നിയമങ്ങൾക്കനുസരിച്ച് ഞാൻ 'ഋഷി' ആയിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ശാംഭവിവിദ്യയുടെ ഉപാസന ചെയ്യുന്നത് വളരെ ആവശ്യമായി തോന്നുന്നു, അതോടൊപ്പം അത് ചെയ്യുന്നതിന് ഭയവുമുണ്ട്.
എന്റെ ഉള്ളിലുള്ള ഈ താമസി തമോഗുണങ്ങൾ ഇല്ലാതാക്കാൻ എനിക്ക് ശാംഭവിവിദ്യയുടെ ഉപാസന ചെയ്യാൻ കഴിയുമോ?”
ബ്രഹ്മവാദിനി ലോപമുദ്ര ആ ഋഷികുമാരനോട് ചോദിച്ചു, “ഹേ കുട്ടീ! നീ ഏത് ആത്മാർത്ഥതയോടെയാണോ ഈ ചോദ്യം ചോദിക്കുന്നത്, ആ ആത്മാർത്ഥത ശാംഭവിവിദ്യയുടെ രണ്ടാമത്തെ പടിയിൽ വളരെ ആവശ്യമാണ്.
ഇത് ഓർമ്മയിൽ വെക്കുക, നിങ്ങളെല്ലാവരും ആദ്യത്തെ പടിയിൽ ഇപ്പോൾത്തന്നെ എത്തിയിട്ടുണ്ട്, അതുകൊണ്ടാണ് എനിക്ക് നിങ്ങൾക്ക് അടുത്ത പടികളെക്കുറിച്ച് വിശദീകരിക്കാൻ കഴിയുന്നത്.
ഇവിടെയുള്ള എല്ലാ വിശ്വാസികളേ! ശിവ-ത്രിപുരാസുര യുദ്ധത്തിന്റെ കഥ ശാംഭവിവിദ്യയുടെ കഥാസ്വരൂപം തന്നെയാണ്, ആ ചരിത്രത്തിലെ ഒരു ഭാഗം നിങ്ങൾ ഓരോരുത്തരും ആയിരുന്നു.”
അവളുടെ ഈ വാക്കുകൾ കേട്ടതും ആ ഋഷികുമാരൻ വളരെ വിനയത്തോടെ അവളുടെ കാൽക്കൽ തല വെച്ച് നിന്നു, ആ സമയത്ത് അവന്റെ മുഖം, സൂര്യന്റെ ഉദയകിരണങ്ങളുടെ തേജസ്സോടെ തിളങ്ങുന്നുണ്ടായിരുന്നു.
അവന്റെ മുഖം കണ്ടിട്ട് എല്ലാ ഋഷികുമാരന്മാരും, ശിവഗണങ്ങളും അതിശയം പ്രകടിപ്പിക്കാൻ തുടങ്ങി, ഇത് കണ്ടിട്ട് ലോപമുദ്ര അവനോട് ചോദിച്ചു, “നിന്റെ മുഖത്ത് ഈ ബാലർക്ക-കിരണങ്ങളുടെ തേജസ്സ് വ്യാപിച്ചിരിക്കുന്നു, അതിന്റെ കാരണം നിനക്കറിയാമോ?”
ആ ഋഷികുമാരൻ വളരെ വിനയത്തോടെ 'ഇല്ല' എന്ന് മറുപടി നൽകി, അതോടൊപ്പം ബ്രഹ്മർഷി കശ്യപൻ എഴുന്നേറ്റു നിന്നു, “ഹേ ജ്യേഷ്ഠ ബ്രഹ്മവാദിനി ലോപമുദ്രേ! ഈ ഋഷികുമാരന്റെ പേര് 'ഗൗതമൻ' എന്നാണ്. ഈ പേര് ഞാൻ തന്നെയാണ് ഇട്ടത്. കാരണം ഇവന്റെ സ്വഭാവം ഉച്ചസമയത്തെ ഉഗ്രസൂര്യനെപ്പോലെയാണ്, ഇവൻ തന്റെ തപസ്സുകളും അതേ ഉഗ്രതയോടെയാണ് ചെയ്തത്.
പക്ഷേ ഇവൻ സ്വന്തം കാര്യത്തിലും അത്രയധികം കർത്തവ്യനിഷ്ഠൻ ആണ്, ഇവൻ തന്റെ ചെറിയ തെറ്റ് പോലും ക്ഷമിക്കുകയില്ല, അതിന്റെ പ്രായശ്ചിത്തം ചെയ്തുകൊണ്ടിരിക്കും, 'സൂര്യകിരണം' എന്ന ശാസ്ത്രത്തിലെ ഇവൻ ശ്രേഷ്ഠ ശാസ്ത്രജ്ഞനായിട്ടുണ്ട്. ഇവന്റെ ഈ ഉഗ്രമായ സത്യനിഷ്ഠ, നീതിനിഷ്ഠ, ധർമ്മനിഷ്ഠ സ്വഭാവം കാരണമാണ് ഞാൻ ഇവന് ‘ഗൗതമൻ’ (ഗൗ=സൂര്യകിരണം) എന്ന പേര് നൽകിയത്.
ഹേ പ്രിയപ്പെട്ട ശിഷ്യ ഗൗതമാ! നിന്റെ ആത്മാർത്ഥതയും ഇതുപോലെ ഉഗ്രമാണ്, അതുകൊണ്ടാണ് നിന്റെ മുഖത്ത് ഈ സൂര്യതേജസ്സ് വ്യാപിച്ചിരിക്കുന്നത്.”
ഋഷി ഗൗതമൻ ഭക്തമാതാ പാർവതിയോട് വളരെ വിനയത്തോടെ ചോദിച്ചു, “ഹേ ഭക്തമാതാ സിദ്ധിദാത്രി! എൻറെ സ്വഭാവത്തിലെ ഈ ഉഗ്രത എപ്പോഴാണ് ഇല്ലാതാവുക?”
പാർവതി ചിരിച്ചുകൊണ്ട് മറുപടി നൽകി, “ഏത് സമയത്താണോ നിന്റെ മുന്നിൽ ഒരു ശിലയിൽ നിന്ന് ജീവനുള്ള ഒരു സ്ത്രീ രൂപമെടുക്കുന്നത്, അപ്പോൾ.”





Comments
Post a Comment