ബംഗാളിലെ, തിലകന്റെ പ്രധാന അനുയായി ആയിരുന്ന അരവിന്ദ ഘോഷിന്റെയും, ഭഗിനി നിവേദിതയുടെയും പ്രസംഗങ്ങളിലും, ചർച്ചകളിലും ആകൃഷ്ടനായി, അന്തർബാഹ്യമായി (ഉള്ളിൽ നിന്നും പുറത്ത് നിന്നും) ധ്യേയാസക്തനായ (ധ്യേയം സാധിക്കാനുള്ള ആവേശഗ്രസ്തനായ) ഒരു ചെറുപ്പക്കാരനായിരുന്നു പ്രഫുല്ല ചാക്കി. ബ്രിട്ടീഷ് ഭരണം തകർത്തെറിയാൻ അദ്ദേഹം അക്ഷമനായി കാത്തിരിക്കുകയായിരുന്നു. അതിനിടയിൽ, കൽക്കട്ടയിൽ വെച്ച് തിലകന്റെ പ്രസംഗം കേൾക്കാനും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആ പ്രസിദ്ധമായ വാർത്താസമ്മേളനം കാണാനും ഇടയായതോടെ, പ്രഫുല്ല ചാക്കിക്ക് ഒരു കാര്യം ഉറപ്പായി—തിലകന് മാത്രമേ ഭാരതത്തെ ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ എന്ന്.
അതേ കൽക്കട്ടയിലെ യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് ഒരു പുതിയ സുഹൃത്തിനെ ലഭിക്കുന്നത്—ഖുദിറാം ബോസ്. ഈ ഖുദിറാം ബോസ്, എപ്പോഴാണ് അരവിന്ദ ഘോഷിന്റെ വിപ്ലവ സംഘത്തിൽ അംഗമായതെന്ന് ആരും അറിഞ്ഞില്ല. സ്വന്തം വീട്ടിലെ അച്ഛനും, അമ്മയ്ക്കും, മൂന്ന് സഹോദരിമാർക്കും പോലും ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. ഘോഷിന്റെ സംഘടനയായ ‘ബംഗാൾ സ്വദേശി മൂവ്മെന്റിലെ’ മുതിർന്ന പ്രവർത്തകർ പോലും ഇത് അറിഞ്ഞില്ല, കാരണം, അദ്ദേഹം ഒരു ‘പ്രവർത്തകൻ’ എന്ന നിലയിൽ എവിടെയും പേര് രജിസ്റ്റർ ചെയ്തിരുന്നില്ല.
ചെറുപ്പമായിരുന്നിട്ടും, ഖുദിറാം ബോസ് വളരെ പക്വതയുള്ളവനായിരുന്നു. ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ വിജയം, അതിന്റെ രഹസ്യസ്വഭാവത്തിലാണ് (Secrecy) ഇരിക്കുന്നതെന്ന് അദ്ദേഹം തുടക്കത്തിലേ മനസ്സിലാക്കിയിരുന്നു. ‘സംഘടനയ്ക്ക് വേണ്ടിയുള്ള ലഘുലേഖകൾ അച്ചടിക്കുക, സന്ദേശങ്ങൾ കൈമാറുക, മീറ്റിംഗ് നടക്കുന്ന മുറികൾ വൃത്തിയാക്കി വെക്കുക, ഒളിവിൽ പോയവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക തുടങ്ങിയ ചെറിയ ജോലികൾ ചെയ്യുന്ന ഒരു സാധാരണ പ്രവർത്തകൻ’, എന്നായിരുന്നു ആ സംഘത്തിലെ പ്രധാന നേതാക്കളെല്ലാം അദ്ദേഹത്തെക്കുറിച്ച് കരുതിയിരുന്നത്.
എന്നാൽ, അരവിന്ദ ഘോഷ് മാത്രം ഖുദിറാമിന്റെ കണ്ണുകളിലെ ആ
തിളക്കം തിരിച്ചറിഞ്ഞു. മറ്റാരും അറിയാതെ, അദ്ദേഹം ഖുദിറാം ബോസിനെ, തന്റെ പേഴ്സണൽ അസിസ്റ്റന്റായി നിയമിച്ചു. അവിടെ വെച്ചാണ് ഖുദിറാമിന്റെ ജീവിതം മാറിമറിഞ്ഞത്.
ഖുദിറാം ബോസും, പ്രഫുല്ല ചാക്കിയും ചേർന്ന് ‘ബോംബ് എങ്ങനെ നിർമ്മിക്കാം’ എന്ന വർക്ക്ഷോപ്പിൽ പരിശീലനം നേടാൻ തുടങ്ങി. തിലകനെ കണ്ടു മടങ്ങിയ ശേഷം, അവർ പലതരത്തിലുള്ള ബോംബുകൾ നിർമ്മിക്കുന്ന തിരക്കിലായി. ഇവർ രണ്ടുപേരും ചേർന്ന് ആദ്യമായി ഒരു ‘പുസ്തക-ബോംബ്’ (book-bomb) നിർമ്മിച്ചു. ആ പുസ്തകം കയ്യിൽ പിടിച്ചു പോകുന്ന ഒരാളെ കണ്ടാൽ, ഒരു വിദ്യാർത്ഥിയാണെന്നേ ആർക്കും തോന്നുകയുള്ളൂ. പുസ്തകത്തിന്റെ ആദ്യത്തെ കുറച്ച് പേജുകൾ മറിച്ചു നോക്കിയാൽ പോലും, പോലീസുകാർക്ക് ബോംബിനെക്കുറിച്ച് സംശയം തോന്നാത്ത രീതിയിലായിരുന്നു അത് നിർമ്മിച്ചിരുന്നത്.
ആ പുസ്തകത്തിന്റെ മധ്യഭാഗത്ത് ബോംബ് നിർമ്മാണ സാമഗ്രികൾ അത്രയും വൈദഗ്ധ്യത്തോടെയാണ് അവർ ഒളിപ്പിച്ചു വെച്ചിരുന്നത്. അതുകൊണ്ടുതന്നെ, പുസ്തകത്തിന് അമിതമായ ഭാരവും തോന്നിയിരുന്നില്ല.
മൂന്ന് പോലീസ് സ്റ്റേഷനുകൾക്ക് നേരെയും, രണ്ട് ബ്രിട്ടീഷ് ഓഫീസർമാരുടെ മേലും, ബ്രിട്ടീഷുകാരുടെ ഒറ്റുകാരനായിരുന്ന (informer) ഒരാളുടെ വീടിന് നേരെയും, അവർ ഈ ചെറിയ പുസ്തക ബോംബുകൾ ഉപയോഗിച്ചു. അതൊരു പരീക്ഷണമായിരുന്നു (Testing), ആ പരീക്ഷണത്തിൽ അവരുടെ പുസ്തക ബോംബുകൾ പൂർണ്ണ വിജയമായിരുന്നു.
1908 മാർച്ച് 30-ന്, ഖുദിറാം ബോസ് തനിച്ച് തിലകനെ കാണാൻ പൂണെയിൽ എത്തി. അദ്ദേഹം അവിടെ നിന്ന് തന്റെ ആദ്യത്തെ ലക്ഷ്യം (Target) ഉറപ്പിച്ചുകൊണ്ടായിരുന്നു മടങ്ങിയത്.
മജിസ്ട്രേറ്റ് ഡഗ്ലസ് എച്ച്. കിംഗ്സ്ഫോർഡ് (Kingsford), ബംഗാളിലെ പ്രധാന മജിസ്ട്രേറ്റ് ആയിരുന്നു. അദ്ദേഹത്തിന് വിപ്ലവകാരികളോട് കടുത്ത വിദ്വേഷമായിരുന്നു. ‘ചീഫ് പ്രസിഡൻസി മജിസ്ട്രേറ്റ് ഓഫ് കൽക്കട്ട ആൻഡ് മുസാഫർപൂർ’ എന്ന തന്റെ അധികാരം അദ്ദേഹം ദുരുപയോഗം ചെയ്തു പോന്നു.
വെറും സംശയത്തിന്റെ പേരിൽ മാത്രം, യാതൊരു തെളിവുമില്ലെങ്കിലും, പ്രായമായവരെ പോലും അദ്ദേഹം ക്രൂരമായി ശിക്ഷിക്കുമായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭരണഘടനയിൽ (Constitution) പോലും ഇല്ലാത്ത ശിക്ഷകളാണ് അദ്ദേഹം നൽകിയിരുന്നത്.
മാർച്ച് 30-ന് ഖുദിറാം ബോസ് പൂണെയിൽ എത്തുന്നതിന് രണ്ട് മാസം മുമ്പ്, ഈ കിംഗ്സ്ഫോർഡ് ‘യുഗാന്തർ’ എന്ന ബംഗാളി പത്രത്തിന്റെ എഡിറ്റർക്ക് കടുത്ത ശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തെ കഠിനതടവിന് അയച്ചു എന്ന് മാത്രമല്ല, അതിനുമുമ്പ് നടുറോഡിലൂടെ മർദ്ദിച്ചും,വലിച്ചിഴച്ചും തെരുവുകളിലൂടെ കൊണ്ടുപോകാൻ ഉത്തരവിടുകയും ചെയ്തു. ആ വൃദ്ധനായ എഡിറ്ററുടെ നിസ്സഹായമായഅസഹായകരമായ, വേദനാജനകമായ നിലവിളി,ഖുദിറാമിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.
വെറും അഞ്ചടി പൊക്കമുള്ള ആ ചെറിയ പയ്യനെ കിംഗ്സ്ഫോർഡ് 15 ചാട്ടവാറടികൾക്ക് ശിക്ഷിച്ചു. അതും നഗരത്തിലെ തിരക്കേറിയ കവലയിൽ വെച്ച്.
ക്രൂരതയുടെ അങ്ങേ അറ്റമായിരുന്നു പിന്നീട് നടന്നത്. ഓരോ ചാട്ടവാറടി കിട്ടുമ്പോഴും സുശീൽ സെൻ “വന്ദേ മാതരം” എന്ന് ഉറക്കെ വിളിച്ചു കൊണ്ടിരുന്നു. ഇത് കണ്ട് പ്രകോപിതനായ കിംഗ്സ്ഫോർഡ്, ഓരോ ‘വന്ദേ മാതരത്തിനും’ 15 ചാട്ടവാറടി വീതം നൽകാൻ ഉത്തരവിട്ടു.
ഏകദേശം അരമണിക്കൂർ നേരം ആ പയ്യൻ ‘വന്ദേ മാതരം’ വിളിച്ചു കൊണ്ടിരുന്നു. പതുക്കെ അവന്റെ ശബ്ദം ഇടറാൻ തുടങ്ങി, ഒടുവിൽ അവൻ ബോധരഹിതനായി വീണപ്പോഴാണ് ആ മർദ്ദനം അവസാനിച്ചത്.
ഈ സംഭവം ഖുദിറാമിനെയും പ്രഫുല്ലയെയും വല്ലാതെ വേദനിപ്പിച്ചു. അതോടൊപ്പം ഓരോ ഭാരതീയ പൗരനും വളരെ അസ്വസ്ഥനായി . ‘സുശീൽ സെൻ’ ബ്രിട്ടീഷ് ക്രൂരതയുടെ അടയാളമായി മാറി. ഭാരതത്തിലുടനീളം ഇതിനെതിരെ പ്രതിഷേധങ്ങൾ പടർന്നു.
പൂണെയിൽ നിന്ന് മടങ്ങിയെത്തിയ ഖുദിറാം ബോസ് ഈ ക്രൂരനായ കിംഗ്സ്ഫോർഡിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു.അത്തരത്തിൽ,കൽക്കട്ടയിലെ ജനരോഷം തണുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ കിംഗ്സ്ഫോർഡിനെ മുസാഫർപൂരിലേക്ക് മജിസ്‌ട്രേറ്റ് സ്ഥാനത്ത് ജോലി ചെയ്യാനുള്ള ഉത്തരവ് നൽകി.
എന്നാൽ ഈ മാറ്റം ഖുദിറാമിനും പ്രഫുല്ലയ്ക്കും സഹായകരമായി തോന്നി. കൽക്കട്ടയെപ്പോലെ തിരക്കേറിയ നഗരത്തിൽ വെച്ച് കിംഗ്സ്ഫോർഡിനെ വധിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ നിരപരാധികളായ ആളുകൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് കിംഗ്സ്ഫോർഡ് മുസാഫർപൂരിലേക്ക് പോയത് അവർക്ക് ആശ്വാസമായി. മുസാഫർപൂർ ശാന്തമായ ഒരു കൊച്ചു നഗരമായിരുന്നു. അവിടെ ആ മജിസ്ട്രേറ്റ് ദിവസവും വൈകുന്നേരം ‘യൂറോപ്യൻ ക്ലബ്ബിൽ’ പോകാറുണ്ടായിരുന്നു.
1908 മാർച്ച് 30-ന് വൈകുന്നേരം അതിനായി സമയം നിശ്ചയിച്ചു. അവർ രണ്ടുപേരും വിദ്യാർത്ഥികളുടെ വേഷത്തിൽ ആ ക്ലബ്ബിന് മുന്നിലുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതുപോലെ ഇരുന്നു.
ക്ലബ്ബിലെ വിനോദങ്ങൾക്ക് ശേഷം കിംഗ്സ്ഫോർഡ് തന്റെ കുതിരവണ്ടിയിൽ (Buggy) വീട്ടിലേക്ക് തിരിച്ചു. അദ്ദേഹത്തോടൊപ്പം മറ്റൊരു ബ്രിട്ടീഷ് ഓഫീസറായ പ്രിൻഗിൾ കെന്നഡിയുടെ (Pringle Kennedy) ഭാര്യയും മകളുമുണ്ടായിരുന്നു. അവസാന നിമിഷം കിംഗ്സ്ഫോർഡ് അവരോട് തന്റെ വലിയ വണ്ടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, കാരണം അവരുടെ വണ്ടി ചെറുതായിരുന്നു. കിംഗ്സ്ഫോർഡ് കെന്നഡിയുടെ ചെറിയ വണ്ടിയിൽ കയറി. ആ കാലത്ത് പദവി അനുസരിച്ച് വണ്ടികൾ വലുതും ചെറുതുമായിരുന്നു, അവ നാലുഭാഗവും അടച്ച രീതിയിലായിരുന്നു.
അവസാന നിമിഷം നടന്ന ഈ മാറ്റം ഖുദിറാമിനും പ്രഫുല്ലയ്ക്കും അറിയാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് ‘ഹെർബർട്ട് ബ്രൂമിന്റെ’ (Herbert Broom) നിയമപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ആറു ഔൺസ് ഡൈനാമിറ്റും ഡിറ്റണേറ്ററും ചേർത്ത ബോംബ് ഖുദിറാം ആ വണ്ടിക്ക് നേരെ എറിഞ്ഞു.
എന്നാൽ കിംഗ്സ്ഫോർഡ് മറ്റൊരു വണ്ടിയിലായിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. ഖുദിറാമും പ്രഫുല്ലയും കിംഗ്സ്ഫോർഡിന്റെ വണ്ടി കൃത്യമായി പഠിച്ചിരുന്നു. പക്ഷേ അന്ന് ആ വണ്ടിയിൽ കെന്നഡിയുടെ കുടുംബമായിരുന്നു ഉണ്ടായിരുന്നത്. ആ അപകടത്തിൽ ആ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു.
ഖുദിറാമും പ്രഫുല്ലയും വൈകാതെ പിടിക്കപ്പെട്ടു. ബ്രിട്ടീഷ് സർക്കാരിന് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ അപകീർത്തിപ്പെടുത്താൻ ഇതൊരു അവസരമായി. ‘യൂറോപ്യൻ സ്ത്രീകളെ ആക്രമിച്ചു’ എന്ന പേരിൽ അവർ വിപ്ലവ നേതാക്കളെ മോശക്കാരായി ചിത്രീകരിക്കാൻ തുടങ്ങി.
എന്നാൽ ലോകമാന്യ തിലകൻ തന്റെ ‘മറാത്ത’, ‘കേസരി’ പത്രങ്ങളിലൂടെ സുശീൽ സെന്നിന്റെ വിഷയം വീണ്ടും ഉയർത്തുകയും ഖുദിറാമിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. തിലകന്റെ വാക്കുകൾ ബ്രിട്ടീഷുകാരുടെ വാദങ്ങളെ തകർത്തെറിഞ്ഞു.
കൃത്യം ഈ സമയത്താണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഭാരതത്തിൽ മടങ്ങിയെത്തി തന്റെ നേതൃത്വം ഉറപ്പിക്കാൻ ശ്രമിച്ച ‘മോഹൻദാസ് കരംചന്ദ് ഗാന്ധി’ എന്ന പുതിയ നേതാവ് ഖുദിറാമിന്റെ പ്രവൃത്തിയെ കഠിനമായി വിമർശിച്ചത്. അദ്ദേഹത്തെ ‘സ്ത്രീകളെ ഉപദ്രവിക്കുന്നവൻ’ എന്ന് ഗാന്ധി വിശേഷിപ്പിച്ചു.
ഇവിടെ വെച്ചാണ് ‘തിലകൻ വിരുദ്ധ ഗാന്ധി’ എന്ന പുതിയ കാലഘട്ടത്തിന് തുടക്കമായത്. കാരണം തിലകന്റെ ശത്രുവായിരുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ ശിഷ്യനായിരുന്നു ഗാന്ധി.
(കഥ തുടരുന്നു)



Comments
Post a Comment